Thursday, April 30, 2015

എന്തൊക്കെയോ എപ്പോഴൊക്കെയോ ......

WHISPERS OF LOVE
Love whispers in my ear,
"Better to be a prey than a hunter.
Make yourself My fool.
Stop trying to be the sun and become a speck!
Dwell at My door and be homeless.
Don't pretend to be a candle, be a moth,
so you may taste the savor of Life
and know the power hidden in serving."

 എന്റെ ചെവിയില്‍ പ്രണയം മന്ത്രിക്കുന്നൂ
" വേട്ടക്കാരനാവുന്നതിനേക്കാള്‍ ഇരയാവുന്നത്രേ സൌഖ്യം
നീ  സ്വയം എന്റെ വിദൂഷകനാകുക 
സൂര്യനാവാന്‍ ശ്രമിക്കാതെ ഒരു കണികയാവൂക 
കിടപ്പാടം ഇല്ലാത്തവനായി എന്റെ വാതില്‍ക്കല്‍ വസിക്കുക
നാളമെന്നു നടിക്കാതെ, ഈയലായി പറക്കുക
അപ്പോള്‍ നീ ജീവന്റെ രസം രുചിക്കും 
പരിചരണത്തില്‍ അലിഞ്ഞിരിക്കുന്ന ശക്തിയെ തൊട്ടറിയും"  


Eight words the Wiccan Rede fullfill
An Ye  harm none, do as thou will 

ഈ വരികള്‍ക്ക് ഇങ്ങനെ അര്‍ഥം എടുക്കാന്‍ പറയുന്നു 

'Will my actions cause harm to another living being ?''

എട്ടു വാക്ക് എളുപ്പം .. 
പക്ഷെ   റോബോട്ടിക്സ്  നിയമങ്ങളെ പോലെ (അസിമോവ്‌) പരസ്പര വിരുദ്ധമായ ചോദനകളില്‍ പെട്ട് ചിന്തകള്‍ തന്നെ മരവിക്കാന്‍, പ്രവര്‍ത്തനം നിലക്കാന്‍  ഈ എട്ടു വാക്കുകള്‍ ധാരാളം.

ഈ ചോദ്യം സ്വയം ചോദിക്കാന്‍ തുടങ്ങിയാല്‍ അവസാനം എന്തെങ്കിലും ഒന്ന് ചെയ്യണമല്ലോ എന്ന് ഉത്തരമല്ലാത്ത   ഒരു ഒഴികഴിവില്‍ എത്തും . 

അല്ലെങ്കില്‍ സ്വയം ഇല്ലാതാവണം ..അതായിരിക്കും അര്‍ഥം .. dissolving self .. 
'ഞാന്‍' ഇല്ലാതാവണം  , another ഇല്ലാതാവണം .. അല്ലെങ്കില്‍ രണ്ടും ഒന്നാവണം പ്രവര്‍ത്തികളില്‍ .. 


ആ വിളിയുടെ തീഷ്ണത അറിയുമ്പോഴും 
നിസ്സംഗമായ ആ മഹാമൌനത്തെ തൊടുമ്പോഴും, 
ചേരുവയിലും കലര്പ്പിലും ഭേദമില്ലല്ലോ എന്ന അമ്പരപ്പിലും 
മായ മാത്രമായ, ഇല്ലെന്നുതന്നെ തിരിച്ചറിയുന്ന 
ഈ സുതാര്യ പടം എന്തേ മായാത്തത്.
ഈ തുള്ളി എന്തേ അലിയാത്തത്.
തിരിച്ചറിവ്, അറിവാവാത്തത് !!  


ഈ പ്രദേശത്തെ ഗ്രാമ്യത്തില്‍  ..." കാറല്‍ "

Hearing that Call loud and clear 
Touching that tremendous Waiting 
Wondering at the likeness of the texture 
Even realizing that it is just an illusion and not there 
Why this transparent, gossamer, film cannot be dissolved !!
Why not, this stubborn drop, give up its doggedness.
Why realization is not entering me as a Knowing !! 


ഇന്ന് ജ്യേഷ്ഠയെ ഓര്‍ക്കുന്നു .
കര്‍ക്കിടകം പിറക്കുന്നതിനു തൊട്ടുമുന്പ് , കൂടികിടക്കുന്ന  പഴയ വസ്തുക്കള്‍ മുഴുവന്‍ പുറത്ത് കളഞ്ഞു ,  വീട് അട്ടം മുതല്‍ ഉരച്ചു കഴുകി സംക്രാന്തി ദിവസം സന്ധ്യക്ക്‌ അവളെയും പുറത്താക്കുന്നു . 
ഒരാളെ , ഒരു സങ്കല്പത്തെ , ഒരു മനസ്സിനെ നിഷ്കരുണം തള്ളി പുറത്താക്കുന്നു .

കട്ടിളകളും വാതിലുകളും കസേരകളും മേശകളും എല്ലാം പാറകത്തിന്റെ ഇലകൊണ്ട്‌ ഉരച്ചു കഴുകുന്നത് കുട്ടികളുടെ ആഘോഷമായിരുന്നു .  അതിനുശേഷം  സംക്രാന്തി ദിവസം സന്ധ്യക്ക്‌ , പെരുമഴയത്ത് 
കീറിയ മുറത്തില്‍ കുററിചൂല്‍ വെച്ച്,  കറുപ്പും , വെള്ളയും  , ചുകപ്പും  നിറം ചേര്‍ത്ത ചോററുരുളകള്‍ ..  
കത്തിച്ചതിരി  അത്രയും വസ്തുക്കള്‍ നിരത്തി ,  അതും എടുത്തു  പുറത്ത് കൂടെ ചുറ്റി നടന്നു ഓരോ വാതില്‍ക്കലും വന്നുനില്‍ക്കുമ്പോള്‍   അവര്‍ക്കുമുന്പില്‍ വാതിലുകള്‍ കൊട്ടിയടച്ചു  അമ്മമ്മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ "ചേട്ട പുറത്ത് , ഭഗവതി അകത്തു"   എന്നാര്‍ക്കുകയും അടച്ച വാതിലുകളില്‍ കൈകൊണ്ടു അടിച്ചു ഒച്ച വെക്കുകയും ചെയ്യുന്നതായിരുന്നു  ചടങ്ങ് .  സഹായിക്കാന്‍ വരുന്ന ആരെങ്കിലും ആയിരുന്നു മിക്കപ്പോഴും അത്  ചെയ്തിരുന്നത് .ഒരിക്കല്‍ എന്റെ മൂത്ത ചേച്ചി ചെയ്യുന്നതും കണ്ടത് ഓര്‍ക്കുന്നു . അവരോടാണ് അത് പറയുന്നത് എന്ന്  തോന്നിയിരുന്നത് കൊണ്ടാണോ എന്തോ  ആ പുറത്താക്കല്‍  എന്റെ മനസ്സില്‍ സങ്കടം നിറച്ചിരുന്നു .. നിഷ്കാസിതയാവുന്നത് , അപമാനിക്കപെടുന്നത്  ഞാന്‍ ആവുമായിരുന്നു എനിക്ക് എന്നും .. ആ  ആര്പ്പുവിളിയില്‍ പങ്കെടുക്കാതെ ആ അപമാനം പേറി  ഞാന്‍ എവിടെയെങ്കിലും ചടഞ്ഞിരിക്കും ..

ദുര്‍ഭഗ,  മുഷിഞ്ഞവള്‍.....  അവള്‍ക്കിരിക്കാന്‍ വൃത്തിഹീനവും അമംഗളകരവും ആയ സ്ഥാനങ്ങള്‍ ...ദൃഷ്ടിക്ക് പുറത്ത് ..


എന്നെ പുരുഷനും , അനഭിമതനും അതിക്രമിച്ചു കയറിയവനുമായി കണ്ടു, അവസാനിപ്പിക്കാന്‍ ആയുധമെടുത്ത് .. ഒരു വെറും സ്ത്രീയെന്നു  തിരിച്ചറിഞ്ഞു  ആയുധം വലിച്ചെറിഞ്ഞ  നിഷാദ്  , എന്നെ,  ഞാനെന്നോ വലിച്ചെറിഞ്ഞ എന്നിലെ  പരുഷഭാങ്ങളെ നോക്കി ചിരിപ്പിക്കുന്നു
ഞാന്‍  തിരിച്ചു സ്ത്രീതന്നെ  ആയല്ലോ എന്ന് ആഹ്ലാദിപ്പിക്കുന്നു .
 നാലുവരി മുറിച്ചു എട്ടാക്കി ഞാന്‍ എന്റെ രസം പങ്കുവെക്കട്ടേ.......


വിധി കൊണ്ട് നിര്ത്തിയ പോര്‍ത്തട്ടില്‍ നിന്നിറങ്ങുമ്പോള്‍  പോര്‍ച്ചട്ടകള്ക്കും  , ആയുധങ്ങള്ക്കും , ആടയാഭരണങ്ങള്ക്കും  ഒപ്പം ഞാന്‍ പരുഷമായ പുരുഷഭാവങ്ങളും വെടിഞ്ഞിരുന്നല്ലോ . അവ എന്നില്‍   വരുത്തിയ കലകള്‍  ഇനിയും ശേഷിക്കുന്നുവോ ! എങ്കില്‍ .. മായാത്ത ആ കലകള്‍ ബാക്കിനില്ക്കു മ്പോഴും  ...

ഞാന്‍ ഇന്ന് സ്ത്രീ ..
എനിക്കിന്ന് കാവ്യനാടകാദികള്‍  എന്റെ പ്രിയന്റെ കളിവാക്കുകള്‍ മാത്രം
നീതിസാരങ്ങള്‍ , നിയമങ്ങള്‍ ,  അവന്റെ ഭ്രൂ ചലനങ്ങളും ..
സംഗീതം അവന്റെ മുരളീ നാദം
എന്റെ നിമിഷങ്ങള്‍ ആ ധൂര്ജടിയുടെ നൃത്തം
ഞാന്‍   കാണുന്ന സൂര്യന്‍ അവനെന്ന  പ്രകാശം
ഞാനറിയുന്ന  ഈ ശീതള സ്പര്ശം  അവന്റെ കൌമുദീ
എന്നില്‍ നിറയുന്നത് അവനെന്ന സമുദ്രം
എന്റെ വിശ്രമം അവനെന്ന വിഹായസ്സില്‍
എന്റെ ചലനങ്ങള്‍ അവന്റെ സപര്യക്കായി
എന്റെ പോഷണം , എന്റെ വഴി , എന്റെ ചിന്ത , എന്റെ മിടിപ്പുകള്‍
അവന്‍ , അവന്‍  മാത്രം
ഞാന്‍ ഇന്ന് സ്ത്രീ ...

ഇന്ന് ഞാന്‍ അമ്മ
ഒരു നിമിഷം അവന്‍ മറയുമ്പോള്‍ ആകുലയായ് അലറുന്ന പശു
അവന്‍ നടക്കുന്ന വഴികളില്‍ പൂ വിതറുന്ന ഭ്രാന്തി
അവന്റെ വികൃതികള്‍ ഉത്സവമാക്കുന്ന ആസ്വാദക
അവന്റെ കൊഞ്ചല്‍  വേദമാക്കുന്ന ആരാധിക
അവനെ മാറോട് ചേര്ക്കുമ്പോള്‍  അവനൊഴികെ മറ്റൊന്നും ഇല്ലെന്നു
അറിയുന്ന   അമ്മ
ഇന്ന് ഞാന്‍ അമ്മ 
Show less

No comments:

Post a Comment