Monday, September 8, 2014

1. ജെയിംസ്  
സെബീദിയുടെ പുത്രന്‍ 

ഭൂമിയിലെ രാജ്യങ്ങളെ കുറിച്ച് 



വസന്തകാലത്തെ ഒരു ദിവസം യേശു യെരൂശലേമിലെ വീഥിയില്‍ നിന്ന് ജനങ്ങളോട് സ്വര്‍ഗ്ഗ രാജത്തെ കുറിച്ച് പറഞ്ഞു .

അവന്‍  ചുങ്കക്കാരും ഫരീസ്യരും സ്വര്‍ഗരാജ്യം ആഗ്രഹിക്കുന്നവരുടെ വഴികളില്‍ കെണികളും ചതിക്കുഴികളും  നിര്‍മ്മിക്കുന്നതിനെ അപലപിച്ചു, അവന്‍  അവരെ തള്ളിപറഞ്ഞു .

ജനകൂട്ടത്ത്തില്‍ ചുങ്കക്കാരെയും ഫരീസ്യരെയും  അനുകൂലിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഉണ്ടായിരുന്നു അവര്‍ യേശുവിനെയും ഞങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചു .

എന്നാല്‍ അവന്‍ അവരെ ഒഴിവാക്കി , അവരില്‍ നിന്ന് മാറി നഗരത്തിന്റെ വടക്കെ കവാടത്തിലേക്ക് നടന്നു.

അവന്‍ ഞങ്ങളോട് പറഞ്ഞു , "എന്റെ സമയം ആയില്ല . എനിക്ക് ഇനിയും നിങ്ങളോട് കുറെ അധികം പറയാനുണ്ട് . പല കാര്യങ്ങളും ചെയ്യാനുണ്ട്,  ഞാന്‍ എന്നെ ലോകത്തിനു വേണ്ടി സമര്‍പ്പിക്കുന്നതിനു മുന്പ് "

പിന്നീട് അവന്‍ പറഞ്ഞു , അവന്റെ സ്വരത്തില്‍ ആനന്ദവും ചിരിയും നിറഞ്ഞിരുന്നു ,
"നമുക്ക് വടക്കന്‍ രാജ്യത്തേക്ക് പോകാം , വസന്തത്തെ സ്വീകരിക്കാം . എന്റെ കൂടെ മലമുകളിലേക്ക് വരിക , ശിശിരം കഴിയാറായി   താഴ്വാരത്തിലെ അരുവികള്‍ക്കൊപ്പം പാടാന്‍ ലെബനനിലെ മഞ്ഞുരുകി താഴോട്ടിറങ്ങുന്നു .

വയലുകളും മുന്തിരിതോപ്പുകളും നിദ്ര വെടിഞ്ഞു, ഇളം മുന്തിരികളും പച്ച അത്തിക്കായ്കളും  നീട്ടി   സൂര്യനെ വന്ദിക്കാന്‍ ഒരുങ്ങുന്നു .

അവന്‍ ഞങ്ങള്‍ക്ക് മുന്നില്‍ നടന്നു ഞങ്ങള്‍ അന്നും  അടുത്ത  ദിവസവും  അവനെ പിന്തുടര്‍ന്നു .

മൂന്നാം ദിവസം വൈകുന്നേരം ഞങ്ങള്‍ ഹെര്മോന്‍ കുന്നില്‍ മുകളില്‍ എത്തിച്ചേര്‍ന്നു.. അവന്‍ നഗരങ്ങളെയും സമതലങ്ങളെയും നോക്കി നിന്നു.

അവന്റെ മുഖം കാച്ചിയ തങ്കം പോലെ തിളങ്ങി . കൈകള്‍ വിടര്‍ത്തി അവന്‍ ഞങ്ങളോട് പറഞ്ഞു, " പച്ചയുടുത്ത  ഭൂമിയെ നോക്കൂ , അവളുടെ ഉടയാടയില്‍ അരുവികള്‍ വെള്ളി നെയ്തതു എത്ര മനോഹരമായാണ് .

"സത്യമായും ഭൂമി സുന്ദരിയാണ് . അവളില്‍ വസിക്കുന്നതൊക്കെ സുന്ദരവും "

"എന്നാല്‍ നിങ്ങള്‍ ഈ കാണുന്നതിനൊക്കെ അപ്പുറം ഒരു രാജ്യമുണ്ട് . അവിടെ ഞാന്‍ വാഴും. നിങ്ങള്‍ക്ക് സമ്മതമെങ്കില്‍ അത് നിങ്ങളുടെ ഇംഗിതം തന്നെയെങ്കില്‍ നിങ്ങളും വന്നു  എനിക്കൊത്തു വാഴും "

എന്റെയും നിങ്ങളുടെയും മുഖങ്ങള്‍ മുഖപടങ്ങള്‍ അണിയില്ല. നമ്മുടെ കയ്യുകള്‍ വാളുകളോ ചെങ്കോലോ ഏന്തില്ല, നമ്മുടെ പ്രജകള്‍ സ്വച്ഛമായി നമ്മെ സ്നേഹിക്കും ഒരിക്കലും ഭയക്കില്ല ."

യേശു അങ്ങനെ പറഞ്ഞപ്പോള്‍ ,   ഭൂമിയിലെ  എല്ലാ രാജ്യങ്ങളും, നഗരങ്ങളും, ഗോപുരങ്ങളും കോട്ടമതിലുകളും  എനിക്ക് അന്യമായി . എന്റെ ഹൃദയത്തില്‍ നാഥനെ അദ്ദേഹത്തിന്റെ രാജ്യത്തേക്ക് അനുഗമിക്കുക എന്നൊന്ന് മാത്രമായി .

അപ്പൊ ആ സമയത്ത് ഇസ്കാരിയത്തിലെ യൂദാസ് മുന്നിലേക്ക്‌ വന്നു . യേശുവിനു അടുത്തേക്ക് ചെന്ന് ഇങ്ങനെ പറഞ്ഞു , " നോക്കൂ ! ഭൂമിയിലെ രാജ്യങ്ങള്‍ വിസ്ത്രുതമാണ് , ദാവൂദിന്റെയും ശലോമോന്റെയും നഗരങ്ങള്‍ റോമാക്കാരെ തോല്‍പ്പിക്കും . നീ യഹൂദരുടെ രാജാവായി വാഴുമെങ്കില്‍ ഞങ്ങള്‍ നിനക്ക് ചുറ്റും വാളും പരിചയും ഏന്തി നില്‍ക്കും , നമ്മള്‍ ശത്രുക്കളെ ജയിക്കും "

ഇത് കേട്ട് യേശു യൂദാസിനു നേരെ തിരിഞ്ഞു . അവന്റെ മുഖത്ത് കോപം തുളുമ്പി. മാനത്തെ ഇടി മുരള്‍ച്ച പോലെ മുഴങ്ങിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു " എന്നില്‍ നിന്ന് മാറിപോ സാത്താനെ. ഞാന്‍ ഇത്രയും കാലത്തിനു ശേഷം വന്നത് ഒരു ദിവസം ഒരു  മണ്‍കൂനയുടെ രാജാവാവാന്‍ എന്ന് കരുതുന്നുവോ ?

എന്റെ സിംഹാസനം നിന്റെ കാഴ്ചക്കുമപ്പുറം  ഉള്ളതാണ്. ഭൂമിയെ ചിറകില്‍ ഒതുക്കാനാവുന്നവന്‍ കിളി ഉപേക്ഷിച്ചു മറന്ന ഒരു  കിളികൂട്ടില്‍ ആശ്രയം തേടുമോ ?

ജീവിച്ചിരിക്കുന്നവന്‍ ശവകച്ചയാല്‍ ബഹുമാനിതനും വാഴ്തപെട്ടവനും ആകുമോ ?

എന്റെ രാജ്യം ഈ ഭൂമിയില്‍ അല്ല . എന്റെ സിംഹാസനം നിന്റെ പ്രപിതാക്കളുടെ  തലയോടുകള്‍ക്ക് പുറത്ത് ഉറപ്പിച്ചതുമല്ല.

ആത്മാവിന്റെ സാമ്രാജ്യം അല്ല നീ അന്വേഷിക്കുന്നത് എങ്കില്‍ എന്നെ ഇവിടെ വിട്ടു  മരിച്ചവരുടെ ഗുഹയിലേക്ക് ചെല്ലുക. പോയകാലങ്ങളിലെ  ,കിരീടം ധരിച്ച തലകള്‍ , അവിടെ ശവകല്ലറകളില്‍ ദര്‍ബാര്‍ നടത്തുന്നുണ്ടാവും .. അവര്‍ ഇപ്പോഴും നിങ്ങളുടെ പിതാമാഹരുടെ അസ്ഥികള്‍ക്ക്  ബഹുമതികള്‍ അര്‍പ്പിക്കുന്നുണ്ടാവും .

ഒരു ചവറു കിരീടം കാട്ടി എന്നെ മോഹിപ്പിക്കാന്‍ ശ്രമിക്കുന്നോ , എന്റെ ഈ   നക്ഷത്ര കിരീടം തേടുന്ന ശിരസ്സില്‍ ചാര്‍ത്താന്‍ .. അതല്ലെങ്കില്‍ നിങ്ങളുടെ മുള്‍ക്കിരീടം ?

ഒരു വിസ്മരിക്കപെട്ട  ജനതയുടെ സ്വപ്നം അല്ലായിരുന്നെങ്കില്‍ എന്റെ ക്ഷമക്ക് മേല്‍ നിന്റെ സൂര്യനുദിക്കാനോ, നിന്റെ ചന്ദ്രന്‍ എന്റെ നിഴല്‍ നിന്റെ വഴിയില്‍ പതിക്കാനോ ഞാന്‍ ഇട വരുത്തുമായിരുന്നില്ല .

ഒരു അമ്മയുടെ ഇച്ഛയല്ലായിരുന്നു എങ്കില്‍, ഈ പൊതിഞ്ഞു കെട്ടിയ വസ്ത്രം ഉപേക്ഷിച്ചു ഞാന്‍ ശൂന്യതയിലേക്ക് അലിഞ്ഞു ചേര്‍ന്നേനെ .

നിങ്ങള്‍ എല്ലാവരിലും ഉള്ള ഈ ദുഃഖത്തെ  അറിയുന്നില്ലെങ്കില്‍   വിലപിക്കാന്‍ ഞാന്‍ ഒരുങ്ങുമായിരുന്നില്ല "

ആരാണ്, എന്താണ്, നീ യൂദാസ് ഇസ്ക്കാരിത്ത് ? നീ എന്തിനാണ് എന്നെ പ്രലോഭിക്കുന്നത് ?

നീ സത്യമായും എന്നെ അളന്നു തൂക്കി ,  നിന്റെ വെറുപ്പില്‍ മാത്രം വസിക്കുന്നവയും നിന്റെ ഭീതികളിലേക്ക് പടയോട്ടം നടത്തുകയും ചെയ്യുന്ന നിന്റെ ശത്രുക്കള്‍ക്കെതിരെ, പിഗ്മികളുടെ കൂട്ടങ്ങളെയും, രൂപമില്ലാത്ത രഥങ്ങളെയും നയിക്കാന്‍ യോഗ്യന്‍ എന്ന് കണ്ടെത്തിയോ ?

എന്റെ കാല്‍ കീഴില്‍ അരിക്കുന്ന ക്ഷുദ്രജീവികള്‍ അസംഖ്യം. പക്ഷെ ഞാന്‍ അവയോടു  മല്ലിടാന്‍ തയ്യാറല്ല .  എനിക്കീ തമാശ മടുത്തിരിക്കുന്നു. എനിക്ക്, ഞാന്‍ അവരുടെ കൊട്ടകൊത്തലങ്ങള്‍ക്കുള്ളില്‍ സഞ്ചരിക്കാത്തതു ഭീരുവായത് കൊണ്ട് എന്ന് കരുതുന്ന  ഈ ഇഴജീവികളോട് സഹതപിച്ചു മടുത്തിരിക്കുന്നു.

അന്ത്യം വരെയും ഞാന്‍ ഇങ്ങനെ സഹതപിച്ചു കൊണ്ടിരിക്കണമല്ലോ എന്നത് കഷ്ടം തന്നെ . ഞാന്‍ കുറച്ചു കൂടി വലിയ മനുഷ്യര്‍ ജീവിക്കുന്ന ലോകത്തേക്ക് മാറി നടക്കണോ . പക്ഷെ എങ്ങനെ ?

നിങ്ങളുടെ പുരോഹിതര്‍ക്കും ചക്രവര്‍ത്തിക്കും എന്റെ ചോരവേണം . ഞാന്‍ ഇവന്നു പോകുന്നതിനു മുന്‍പ് അവരുടെ ആഗ്രഹം സഫലമാകും . നിയമത്തിന്റെ വഴിയെ ഞാന്‍ തടസ്സപെടുത്തില്ല . ഞാന്‍ മൂഢതായേ പരിപാലിക്കുകയും ഇല്ല .

അജ്ഞത , അജ്ഞതക്ക് ജന്മം നല്കിക്കൊണ്ടേ ഇരിക്കട്ടെ ,സ്വന്തം സന്തന്തിയെ  അതിനു മടുത്തമ്പുന്നത് വരെ .

അന്ധരെ അന്ധര്‍ ചാതിക്കുഴികളിലേക്ക് നയിച്ച്‌ കൊണ്ടേ ഇരിക്കട്ടെ .

മൃതര്‍ മരിച്ചവരെ അടക്കി കൊണ്ടേ ഇരിക്കട്ടെ ഭൂമി അതിന്റെ കയ്ക്കുന്ന പഴങ്ങള്‍ നിറഞ്ഞു ഞെരുങ്ങുന്നത് വരെ .

എന്റെ രാജ്യം ഈ ഭൂമിയിലെത് അല്ല . എന്റെ രാജ്യം , നിങ്ങള്‍ രണ്ടോ മൂന്നോ പേര്‍  , ജീവന്റെ നിറവിലും ഭംഗിയിലും അനുരക്തരായി,  ആനന്ദത്തില്‍ , എന്നോടുള്ള സ്നേഹത്താല്‍ ഒന്നിക്കുന്നിടത്താണ്

എന്നിട്ട് അവന്‍ പെട്ടെന്ന് യൂദാസിനു നേരെ തിരിഞ്ഞു പറഞ്ഞു ," മാറിപോ മനുഷ്യാ, നിന്റെ രാജ്യങ്ങള്‍ ഒരിക്കലും എന്റെ രാജ്യത്താവില്ല. 

സന്ധ്യയായി . അവന്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു പറഞ്ഞു, " നമുക്ക് താഴെക്കിറങ്ങാം .  രാത്രിയാവുന്നു . നമുക്ക് വെളിച്ചം നമ്മോടൊത്തുള്ളപ്പോള്‍ വെളിച്ചത്തോടൊപ്പം നടക്കാം .

അവന്‍ കുന്നിറങ്ങി. ഞങ്ങള്‍ അവനെ പിന്തുടര്‍ന്നു, യൂദാസും വളരെ ദൂരെയായി ഞങ്ങളെ പിന്തുടര്‍ന്നു . 

ഞങ്ങള്‍ താഴ്വാരത്ത് എത്തിയപ്പോള്‍ രാത്രിയായിരുന്നു .

ദയോഫനെസിന്റെ പുത്രന്‍ തോമസ്‌ അവനോടു പറഞ്ഞു , " നാഥാ , ഇരുട്ടായി, ഞങ്ങള്‍ക്ക് വഴികാണാന്‍ കഴിയില്ല. അങ്ങാഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങളെ, ദൂരെ വിളിച്ചമുള്ള   ആ ഗ്രാമത്തിലേക്ക്  നയിക്കുക .  അവിടെ  ഞങ്ങള്‍ക്ക് ഭക്ഷണവും  അഭയവും ലഭിക്കും .

യേശു തോമസിനോട് പറഞ്ഞു . നിങ്ങള്‍ വിശന്നിരുന്നപ്പോള്‍  ഞാന്‍ നിങ്ങളെ ഉയരങ്ങളിലേക്ക് നയിച്ച്‌ . കഠിനതാരമായ  വിശപ്പുമായി ഞാന്‍ നിങ്ങളെ താഴെ സമതലത്തിലേക്ക് കൊണ്ട് വന്നു . പക്ഷെ ഈ രാത്രി എനിക്ക് നിങ്ങള്‍ക്കൊപ്പം കഴിയാന്‍  വയ്യ. എനിക്ക് ഏകനായിരിക്കണം .

അപ്പോള്‍ ശീമോന്‍ പത്രോസ് മുന്നിലേക്ക്‌ വന്നു പറഞ്ഞു :

നാഥാ, ഞങ്ങളെ ഇരുളില്‍ തനിച്ചാക്കല്ലേ . ഞങ്ങളെ നിനക്കൊപ്പം ഈ വഴിയരികില്‍ കഴിയാനനുവദിക്കുക . രാത്രിയും അതിന്റെ നിഴലുകളും നീങ്ങും, വേഗം തന്നെ പ്രഭാതത്തിന്റെ വെളിച്ചമെത്തും , നീ ഞങ്ങള്‍ക്കൊപ്പം ഇരിക്കുമെങ്കില്‍.

യേശു പ്രതിവചിച്ചു, " ഈ രാത്രി കുറുനരികള്‍ക്ക് അവരുടെ മാളം ഉണ്ട് , ആകാശത്തിലെ പറവകള്‍ക്ക് അവരുടെ കൂടുകളും , എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഈ ഭൂമിയില്‍ ഇടമില്ല. ഞാന്‍ ഇപ്പോള്‍ പോയി തന്നെ ആകണം. എന്നെ കാണണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്ക്ക്  വീണ്ടും എന്നെ ഞാന്‍ നിങ്ങളെ കണ്ട ആ തടാകക്കരയില്‍ വെച്ച് കാണാം.

ദുഃഖഭാരത്തോടെ ഞങ്ങള്‍  മുന്നോട്ടു നടന്നു  . അവനെ വിട്ടുപോരുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല .

പല പ്രാവശ്യം ഞങ്ങള്‍ നിന്ന് അവനെ തിരിഞ്ഞു നോക്കി . അവന്‍ ഏകനായി പ്രൌഢിയില്‍ പടിഞ്ഞാറോട്ട് നടക്കുന്നത് കണ്ടു .

 ഞങ്ങളില്‍, അവന്‍ ഏകനായി പോകുന്നത് കാണുന്നതിനു തിരിഞ്ഞു നോക്കാതിരുന്ന ഒരേ ഒരു മനുഷ്യര്‍ യൂദാസ് ഇസ്കാരിയത്  ആയിരുന്നു .

ആ ദിവസം മുതല്‍ യൂദാസ് മുനിഞ്ഞും  മറ്റുള്ളവരോടു അകന്ന ഭാവത്തോടു കൂടിയും  ആയി തീര്‍ന്നു . അവന്റെ കണ്ണുകള്‍ക്കുള്ളില്‍ അപകടം പതിയിരിക്കുന്ന പോലെ എനിക്ക് തോന്നി .






 2. അന്ന  --  മേരിയുടെ അമ്മ 


(യേശുവിന്റെ ജനനത്തെ കുറിച്ച് )




എന്റെ മകളുടെ പുത്രന്‍ യേശു ജനിച്ചത്‌, ഇവിടെ നസറേത്തിലാണ്, ജനുവരി മാസത്തില്‍ . യേശു ജനിച്ച രാത്രിയില്‍ ഞങ്ങളെ കിഴക്കുനിന്നുള്ള മനുഷ്യര്‍ സന്ദര്‍ശിച്ചു. ഈജിപ്റ്റ്‌ ലെക്കുപോകുന്ന മദീനത്ത്കാരുടെ സാര്‍ത്ഥവാഹക സംഘങ്ങളുടെ കൂടെ ഇസ്രേലില്‍ എത്തിചേര്‍ന്ന പേര്‍ഷ്യാക്കാരായിരുന്നു അവര്‍ . അവര്‍ക്ക് സത്രങ്ങളില്‍ താമസിക്കാനിടം ലഭിക്കാതിരുന്നത് കൊണ്ട് ഞങ്ങളുടെ വീട്ടില്‍ പാര്‍പ്പിടം തേടി വന്നതായിരുന്നു .

അവരെ സ്വീകരിച്ചു കൊണ്ട് ഞാന്‍ അവരോടു പറഞ്ഞു , " ഈ രാത്രി എന്റെ മകള്‍ ഒരു പുത്രന് ജന്മം നല്‍കിയിരിക്കുന്നു . ഒരു നല്ല ആതിഥേയക്കൊത്തവണ്ണം നിങ്ങളെ പരിചരിക്കുന്നതില്‍ എനിക്കുള്ള വീഴ്ചകള്‍ എന്തെങ്കിലും വന്നു എങ്കില്‍ പൊറുക്കുക."

അവര്‍ പാര്‍പ്പിടം കൊടുത്തതില്‍ നന്ദി പറഞ്ഞു . അത്താഴം കഴിച്ചതിനു ശേഷം അവര്‍ എന്നോട് പറഞ്ഞു , " ഞങ്ങള്‍ നവജാതനെ കാണാന്‍ ആഗ്രഹിക്കുന്നു ."

മേരിയുടെ പുത്രന്‍ കാണാന്‍ സുന്ദരനായിരുന്നു , മേരിയും അഴകുള്ളവള്‍ തന്നെ ആയിരുന്നു .

പേര്‍ഷ്യാക്കാര്‍ മേരിയേയും കുഞ്ഞിനേയും കണ്ടപ്പോള്‍, അവര്‍ അവരുടെ മാറാപ്പില്‍ നിന്നും സ്വര്‍ണ്ണവും, വെള്ളിയും, മൂറും, കുന്തിരിക്കവും എടുത്തു കുഞ്ഞിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു .

എന്നിട്ട് അവര്‍ അവനെ നമസ്കരിച്ചു ഞങ്ങള്‍ക്ക് മനസ്സിലാവാത്ത ഏതോ അജ്ഞാത ഭാഷയില്‍ പ്രാര്‍ഥിചു .

പ്രഭാതമായപ്പോള്‍ അവര്‍ ഞങ്ങളുടെ വീട് വിട്ടു ഈജിപ്റ്റ്‌ ലേക്ക് ഉള്ള വഴിയിലൂടെ യാത്ര തിരിച്ചു .

പോകാന്‍ നേരത്ത് അവര്‍ എന്നോട് പറഞ്ഞു , " ഈ കുഞ്ഞു ജനിച്ചു ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ വെളിച്ചം അവന്റെ കണ്‍കളില്‍ കാണുന്നു , ഈ ചുണ്ടുകളില്‍ അവന്റെ മന്ദഹാസവും .

നിങ്ങളോട് അവനെ സുരക്ഷിതനാക്കി വെക്കാന്‍ ഞങ്ങള്‍ ആവശ്യപെടുന്നു . അവന്‍ നിങ്ങളെ എല്ലാം രക്ഷിക്കെണ്ടതിലേക്ക് .

അങ്ങനെ പറഞ്ഞു അവര്‍ അവരുടെ ഒട്ടകപുറത്തേറി യാത്രതിരിച്ചു . പിന്നീട് ഞങ്ങള്‍ അവരെ ഒരിക്കലും കണ്ടിട്ടേ ഇല്ല .

അവളുടെ ആദ്യപുത്രനില്‍ മേരി അതീവ സന്തുഷ്ടയായിരുന്നു , വിസ്മയവും , ആശ്ചര്യവും നിറഞ്ഞവളും.

അവള്‍ കുഞ്ഞിന്റെ മുഖത്ത് നോക്കി , പിന്നീട് മുഖം ജനാലയിലേക്ക് തിരിച്ചു വിദൂര ചക്രവാളത്തെ നോക്കിയിരിക്കും. മുന്നില്‍ എന്തോ വെളിപാടുകള്‍ തെളിയുന്ന പോലെ .

അവളുടെയും എന്റെയും ഹൃദയങ്ങള്‍ക്കിടക്ക് വിസ്തൃതമായ താഴ്വാരങ്ങള്‍ രൂപപെട്ടപോലെ .

കുഞ്ഞു, ശക്തിയിലും തേജസിലും വളര്‍ന്നു. അവന്‍ മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തനായിരുന്നു . അവന്‍ അകല്‍ച്ച പാലിക്കുന്നവനും നിയന്ത്രിക്കാന്‍ വിഷമമുള്ളവനും ആയിരുന്നു . അവനെ ശിക്ഷിക്കാന്‍ എനിക്കാവുമായിരുന്നില്ല .

അവന്‍ നസറേത്തിലെ ഏവര്‍ക്കും പ്രിയപെട്ടവന്‍ ആയിരുന്നു . എന്റെ ഉള്ളില്‍ അതിന്റെ കാരണം വ്യക്തമായിരുന്നു .

പലപ്പോഴും അവന്‍ വീട്ടിലെ ഭക്ഷണം എടുത്തു വഴിപോക്കര്‍ക്കു കൊടുക്കും . അവന് ഞാന്‍ നല്‍കിയ മധുരപലഹാരങ്ങള്‍ എടുത്തു മറ്റു കുട്ടികള്‍ക്ക് കൊടുക്കും, അത് ഒരു വായ്‌ പോലും രുചിച്ചു നോക്കാതെ.

അവന്‍ എന്റെ തോട്ടത്തിലെ മരങ്ങളില്‍ കയറി പഴങ്ങള്‍ പറിക്കും . ഒരിക്കലും അവനു തിന്നാനല്ല .
ചിലസമയം അവന്‍ മറ്റു കുട്ടികളും ആയുള്ള ഓട്ടമത്സരത്തില്‍ അവനു വേഗം ഏറുമെങ്കിലും അവര്‍ അവനു മുന്‍പു ലക്ഷ്യസ്ഥാനത്തെത്താന്‍ സ്വയം വേഗത കുറയ്ക്കും.

ചിലപ്പോള്‍ ഞാന്‍ അവനെ ഉറക്കാന്‍ കിടത്തുമ്പോള്‍ അവന്‍ പറയും " എന്റെ അമ്മയോടും മറ്റുള്ളവരോടും പറയൂ എന്റെ ശരീരം മാത്രമേ ഉറങ്ങുന്നുള്ളൂ . എന്റെ മനസ്സ് അവരുടെ മനസ്സുകള്‍ എനിക്കൊപ്പം ഉണരുന്നതു വരെ അവരുടെ കൂടെ തന്നെ ആയിരിക്കും .

അങ്ങനെ പല അത്ഭുതകരമായ വാക്കുകളും അവന്‍ കുട്ടിയായിരുന്നപ്പോള്‍ പറഞ്ഞിരുന്നു .. എല്ലാം എനിക്ക് പ്രായാധിക്യം കാരണം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .

ഇപ്പോള്‍ അവര്‍ പറയുന്നു ഇനി ഒരിക്കലും ഞാന്‍ അവനെ കാണില്ലെന്ന് . അവര്‍ പറയുന്നത് ഞാന്‍ എങ്ങനെ വിശ്വസിക്കും ?

അവന്റെ ചിരി ഞാന്‍ ഇപ്പോഴും കേള്‍ക്കുന്നു , വീടിനകത്ത് അവന്‍ ഓടിനടക്കുന്നതിന്റെ കാല്‍പെരുമാറ്റങ്ങളും . ഞാന്‍ അവന്റെ അമ്മയുടെ കവിളില്‍ ചുംബിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ അവന്റെ സുഗന്ധം അറിയുന്നു.. അവന്റെ ശരീരം എന്റെ കൈകളില്‍ നിറയുന്നതും .

പക്ഷെ എന്റെ മകള്‍ അവളുടെ ആദ്യപുത്രനെ കുറിച്ച് സംസാരിക്കുന്നെ ഇല്ല എന്നത് വിചിത്രമായിരിക്കുന്നു .

ചിലപ്പോള്‍ എനിക്ക് അവനോടുള്ള സ്നേഹം അവള്‍ക്കുള്ളതിനേക്കാള്‍ അധികമായിരിക്കാം . അവള്‍ ഒരു വെങ്കലപ്രതിമയെ പോലെ ഉറച്ചു നില്‍ക്കുന്നു എന്റെ ഹൃദയം ഒരു അരുവിയായി ഉരുകി ഒഴുകുമ്പോള്‍ .

എനിക്കറിയാത്തതു എന്തോ അവള്‍ക്കറിയുമായിരിക്കാം . അവള്‍ അത് എന്നെയും അറിയിച്ചെങ്കില്‍ !!! ..



3. ടയറിലെ പ്രാസംഗികനായ അസ്സാഫ് 

യേശുവിന്റെ പ്രഭാഷണങ്ങളെ പറ്റി

എന്ത് പറയാനാണ് ഞാന്‍ അവന്റെ പ്രഭാഷണങ്ങളെ കുറിച്ച്? അവന്റെ വ്യക്തി പ്രഭാവം അവന്റെ വാക്കുകളില്‍ ശക്തി ചേര്‍ത്തതാവാം , അവനെ ശ്രദ്ധിച്ചവരെ അവനിലേക്ക്‌ ആകര്‍ഷിച്ചത്.  അവന്‍ അഴകേറിയവനായിരുന്നു . പകലിന്റെ വെളിച്ചം അവന്റെ മുഖത്ത് പ്രതിഫലിച്ചു .

അവന്റെ വാദഗതികളേക്കാള്‍  സ്ത്രീപുരുഷന്മാര്‍ അവന്റെ  ആകൃതിയില്‍ ആകൃഷ്ടരായിരുന്നു . എങ്കിലും ചിലപ്പോള്‍ അവന്‍ ആവേശിക്കപെട്ടവന്റെ തീഷ്ണതയോടെ സംസാരിച്ചു ആ അശരീരിക്ക്, അവന്റെ വാക്കുകള്‍ കേള്‍ക്കുന്നവരെ നയിക്കാന്‍ ഉള്ള ആജ്ഞാശക്തിയുണ്ടായിരുന്നു .

എന്റെ കുഞ്ഞുനാളില്‍  ഞാന്‍  റോമാ യിലെയും ആതന്‍സിലെയും പ്രഭാഷകരെ കേട്ടിട്ടുണ്ട് . ഈ നസരിയാക്കാരന്‍  യുവാവ് അവരെയൊന്നും പോലെ ആയിരുന്നില്ല .

അവര്‍ ശ്രവണസുഖത്തിനു വാക്കുകളെ ഇണക്കി ചേര്‍ത്തു. എന്നാല്‍ അവന്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം നിങ്ങളെ വിട്ടു ഇന്ന് വരെ കാണാത്ത ലോകങ്ങളില്‍ സഞ്ചരിക്കും 

അവന്‍ ഒരു കഥ പറയും അല്ലെങ്കില്‍ ഒരു നീതിസാരം . അവന്റെ  കഥകളെയോ നീതിസാരങ്ങളെയോ പോലുള്ളവ സിറിയയില്‍ ഇന്ന് വരെ ആരും  കേട്ടിട്ടേ ഇല്ല . അവന്‍ അവയെ ഋതുക്കളില്‍ നിന്ന് ഇഴചേര്‍ത്തവ എന്ന് തോന്നും.  കാലം സംവത്സരങ്ങളെയും തലമുറകളെയും ഇഴചേര്‍ക്കുന്നപോലെ .

അവന്‍ ഒരു കഥ ഇങ്ങനെ തുടങ്ങും : ഉഴവക്കാരന്‍ വിത്തുകള്‍ വിതക്കാന്‍ വയലിലേക്കു പോയി."

അല്ലെങ്കില്‍ , " ഒരിക്കല്‍ വളരെ വിശാലമായ മുന്തിരിതോട്ടങ്ങളുടെ ഉടമസ്ഥനായി ഒരു ധനികന്‍ ഉണ്ടായിരുന്നു ,"

അല്ലെങ്കില്‍,  "വൈകുന്നേരം ഒരു ആട്ടിടയന്‍ അവന്റെ ആടുകളെ എണ്ണിന്നോക്കുമ്പോള്‍ ഒരാടു നഷ്ടപെട്ടത് അറിഞ്ഞു "

അത്തരം വാക്കുകള്‍ അവന്റെ കേള്‍വിക്കാരെ അവരുടെ ലളിത ജീവിതത്തിലേക്ക് , അവരുടെ പഴമകളിലെ ഓര്‍മ്മകളിലേക്ക് നയിച്ചു.

ഉള്ളിന്റെ ഉള്ളില്‍ നമ്മളെല്ലാം ഉഴവക്കാരാണ്. മുന്തിരിതോപ്പുകളെ സ്നേഹിക്കുന്നവരും . നമ്മുടെ എല്ലാം  ഓര്‍മ്മകളിലെ മേച്ചില്‍ പുറങ്ങളില്‍ ഒരു ആട്ടിടയനും ആട്ടിന്‍ പറ്റവും വഴിതെറ്റിയ ആട്ടിന്‍ കുട്ടിയുമുണ്ട് .

അവിടെ കലപ്പയും, വീഞ്ഞ് നിര്‍മ്മാണശാലകളും, മെതിയിടങ്ങളും ഉണ്ട്  .

അവന്‍ നമ്മുടെ പ്രാഗ്ഭാവനകളെ അറിഞ്ഞു , നമ്മെ നിത്യമായി നെയ്തു കൊണ്ടിരിക്കുന്ന  തന്തുക്കളെയും .

ഗ്രീക്ക്  റോമന്‍ പ്രഭാഷകര്‍ അവരുടെ  കേള്‍വിക്കാരോട് ജീവിതത്തെ പറ്റി അവരുടെ മനസിനോടാണ്  സംസാരിച്ചത്  . നസരിയാക്കാരന്‍  ഹൃദയത്തില്‍ചേക്കേറിയ ഒരു  മോഹത്തോട് സംവദിച്ചു.

അവര്‍ നിങ്ങളെയോ എന്നെയോ ക്കാള്‍ കുറച്ചു  കൂടുതല്‍   വ്യക്തതയോടെ  മാത്രം ജീവിതത്തെ കണ്ടു . അവന്‍  ജീവിതത്തെ ദൈവീക പ്രകാശത്തില്‍ ദര്‍ശിച്ചു .

ഞാന്‍ പലപ്പോഴും കരുതി അവന്‍ ജനകൂട്ടത്തോട്  മേരു സമതലത്തോട് എന്നപോലെ ആണ് സംസാരിക്കുന്നത് എന്ന് .

അവന്റെ ഭാഷണത്തില്‍,  ആതന്‍സിലെയോ രോമായിലെയോ പ്രഭാഷകര്‍ക്ക വഴങ്ങാതിരുന്ന ഒരു പ്രഭാവം എപ്പോഴും  അനുഭവപെട്ടിരുന്നു 
  


Saturday, August 30, 2014

The drop in the ocean .



ആ വിളിയുടെ തീഷ്ണത അറിയുമ്പോഴും
നിസ്സംഗമായ ആ മഹാമൌനത്തെ തൊടുമ്പോഴും,
ചേരുവയിലും കലര്പ്പിലും ഭേദമില്ലല്ലോ എന്ന അമ്പരപ്പിലും
മായ മാത്രമായ, ഇല്ലെന്നുതന്നെ തിരിച്ചറിയുന്ന
ഈ സുതാര്യ പടം എന്തേ മായാത്തത്.
ഈ തുള്ളി എന്തേ അലിയാത്തത്.
തിരിച്ചറിവ്, അറിവാവാത്തത് !! 




Hearing that Call loud and clear
Touching that tremendous Waiting
Wondering at the likeness of the texture
Even realizing that it is just an illussion and not there
Why this transparent, gossamer, film cannot be dissolved !!
Why not, this stubborn drop, give up its doggedness.
Why realization is not entering me as a Knowing !!



Monday, June 16, 2014

സൌന്ദര്യ ലഹരി 


ഭാഗം രണ്ട്


21
തടില്ലേഖാതന്വീം തപനശശി വൈശ്വാനരമയീം
നിഷണ്ണാം ഷണ്ണാമപ്യുപരി കമലാനാം തവ കലാം
മഹാപദ്മാടവ്യാം മൃദിതമലമായേന മനസാ
മഹാന്തഃ പശ്യന്തോ ദധതി പരമാഹ്ലാദലഹരീം


22
ഭവാനി ത്വം ദാസേ മയി വിതര ദൃഷ്ടിം സകരുണാം
ഇതി സ്തോതും വാഞ്ഛന്‍കഥയതി ഭാവാനിത്വമിതി യഃ
തദൈവ ത്വം തസ്മൈ ദിശസി നിജസായൂജ്യപദവീം
മുകുന്ദബ്രഹ്മ്മേന്ദ്രസ്ഫുടമകുടനീരാജിതപദാം

23
ത്വയാ ഹൃത്വാ വാമം വപുരപരിതൃപ്തേന മനസാ
ശരീരാര്‍ദ്ധം ശംഭോരപരമപി ശങ്കേത് ഹൃതമഭൂത്
യദേതദ്ത്ത്വദ്രൂപം സകലമരുണാഭം ത്രിനയനം
കുചാഭ്യാമാനമ്രം കുടിലശശിചൂഡാലമകുടം

24
ജഗത് സൂതേധാതാ ഹരിരവതി രുദ്രഃ ക്ഷപയതേ
തിരസ്കുര്‍വന്നേതത് സ്വമപി വപുരീശസ്തിരയതി
സദാപൂര്‍വഃ സര്‍വം തടിദമനുഗ്രുഹ്ണാതിച ശിവ-
സ്തവാജ്ഞാമാലംബ്യ ക്ഷണചലിതയോഃ ഭ്രൂലതികയോഃ

25
ത്രയാണാം ദേവാനാം ത്രിഗുണജനിതാനാം തവ ശിവേ
ഭവേത് പൂജാ പൂജാ തവ ചരണയോര്‍യാ വിരചിതാ
തഥാഹി ത്വദ്‌പാദോദ്വഹന മണിപീഠസ്യനികടേ
സ്ഥിതാ ഹ്യേതേ ശശ്വന്‍മുകുളിതകരോത്തംസമകുടാഃ

26
വിരിഞ്ചിഃ പഞ്ചത്വം വ്രജാതി ഹരിരാപ്നോതി വിരതിം
വിനാശം കീനാശോ ഭജതി ധനദോ യാതി നിധനം
വിതന്ദ്രീ മാഹേന്ദ്രീവിതതിരപി സംമീലിതദൃശാ
മഹാസംഹാരേസ്മിന്‍വിഹാരത്തി സതി ത്വല്‍പതിരസൌ

27
ജപോ ജല്പഃ ശില്‍പം സകലമപി മുദ്രാവിരചനാ
ഗതിഃ പ്രാദക്ഷണ്യക്രമണമശനാദ്യാഹുതിവിധിഃ
പ്രണാമഃ സംവേശഃ സുഖമഖിലമാത്മാര്‍പ്പണദൃശാ
സപര്യാപര്യായസ്തവ ഭവതു യന്മേ വിലസിതം

28
സുധാമപ്യാസ്വാദ്യ പ്രതിഭയജരാമൃത്യുഹരിണീം
വിപദ്യന്തേ വിശ്വേ വിധിശതമഖാദ്യാ ദിവിഷദഃ
കരാളം യത് ക്ഷ്വേളം കബലിതവതഃ കാലകലനാ
ണ ശംഭോസ്തന്മൂലംതവ ജനനി താടങ്കമഹിമാ

29
കിരീടം വൈരിഞ്ചം പരിഹാര പുരഃ കൈഭഭിദഃ
കഠോരേ കോടീരേ സ്ഖലസി ജഹി ജംഭാരിമകുടം
പ്രണമ്രേഷ്വേതേഷു പ്രസഭമുപയാതസ്യ ഭവനം
ഭാവസ്യാഭ്യുത്ഥാനേ തവ പരിജനോക്തിര്‍വിജയതേ

30
സ്വദേഹോദ്ഭൂതാഭിര്‍ഘൃണിഭിരണിമാദ്യാഭിരഭിതോ
നിഷേവേ നിത്യേ ത്വാമഹമിതി സദാ ഭാവയതി യഃ
കിമാശ്ചര്യം തസ്യ ത്രിനയനസമൃദ്ധീം തൃണയതോ
മഹാസംവര്‍ത്താഗ്നിര്‍വിരചയതി നീരാജനവിധീം

31
ചതുഃഷഷ്ട്യാ തന്ത്രൈഃ സകലമതിസന്ധായ ഭുവനം
സ്ഥിതസ്തല്‍ത്തല്‍സിദ്ധിപ്രസവപാരതന്ത്രൈഃ പശുപതിഃ
പുനസ്ത്വന്നിര്‍ബന്ധാത്‌അഖിലപുരുഷാര്‍ത്ഥൈകഘടനാ-
സ്വതന്ത്രം തേ തന്ത്രം ക്ഷിതിതലമവാതീതരദിദം

32
ശിവഃ ശക്തിഃ കാമഃ ക്ഷിതിരഥ രവിഃ ശീതകിരണഃ
സ്മരോഹം ഹംസഃ ശക്രസ്തദനു ച പരാ മാരഹരയഃ
അമീ ഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേവര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം

33
സ്മരം യോനീം ലക്ഷ്മീം ത്രിതയമിദമാദൌ സ്തവ മനോര്‍
ന്നിധായൈകേ നിത്യേ നിരവധി മഹാഭോഗരസികാഃ
ഭാജന്തി ത്വാം ചിന്താമണിഗുണനിബദ്ധാക്ഷവലയാഃ
ശിവാഗ്നൌ ജുഹ്വന്തഃ സുരഭിഘൃതധാരാഹുതിശതൈഃ

34
ശരീരം ത്വം ശംഭോഃശശിമിഹിരവക്ഷോരുഹയുഗം
തവാത്മാനം മന്യേ ഭഗവതി നവാത്മാനമനഘം
അതഃ ശേഷഃ ശേഷീത്യയമുഭയസാധാരണതയാ
സ്ഥിതഃ സംബന്ധോ വാം സമരസപരാനന്ദപരയോഃ


35
മനസ്ത്വം വ്യോമഃ ത്വം മരുദസി മരുത്‌സാരഥിരസി
ത്വമാപസ്ത്വം ഭൂമിഃ ത്വയി പരിണതായാം നഹി പരം
ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വവപുഷാ
ചിദാനന്ദാകാരം ശിവയുവതിഭാവേനബിഭൃഷേ

36
തവാജഞാചക്രസ്ഥം തപനശശികോടിദ്യുതിതരം
പരംശംഭും വന്ദേ പരിമിലിതപാര്‍ശ്വം പരചിതാ
യമാരാധ്യന്‍ ഭക്ത്യാ രവിശശിശുചീനാമവിഷയേ
നിരാലോകേ ലോകേ നിവസതി ഹി ഭാലോകഭുവനേ

37

വിശുദ്ധൌ തേ ശുദ്ധസ്പടികവിശദം വ്യോമജനകം
ശിവം സേവേ ദേവീമപി ശിവസമാനവ്യവസിതാം
യയോഃ കാന്ത്യാ യാന്ത്യാഃ ശശികിരണസാരൂപ്യസരണേഃ
വിദുതാന്തര്‍ദ്ധ്വാന്താ വിലസതി ചകോരീവ ജഗതീ

38
സമുന്മീലത് സംവിത്കമലമകരന്ദൈകരസികം
ഭജേ ഹംസദ്വന്ദം കിമപി മഹതാം മാനസചരം
യദാലാപാദഷ്ടാദശഗുണിതവിദ്യാപരിണതിഃ
യദാദത്തേ ദോഷാദ് ഗുണമഖിലമദ്ഭ്യഃ പയ ഇവ.

39
തവ സ്വാധിഷ്ഠാനേ ഹുതവഹമധിഷ്ഠായ നിരതം
തമീഡേ സംവര്‍ത്തം ജനനി മഹതീം താം ച സമയാം
യാദാലോകേ ലോകാന്‍ദഹതി മഹതി ക്രോധകലിതേ
ദയാര്‍ദ്രാ  യാ ദൃഷ്ടിഃ ശിശിരമുപചാരം രചയതി.

40
തടിത്വന്തം ശക്ത്യാ തിമിരപരിപന്ഥി സ്ഫുരണയാ-
സ്ഫുരന്നാനാരത്നാഭരണപരിണദ്ധേന്ദ്രധനുഷം
തവ ശ്യാമം മേഘം കമ്പി മണിപൂരൈകശരണം
നിഷേവേ വര്‍ഷന്തം ഹരമിഹിരതപ്തം ത്രിഭുവനം

41
തവാധാരേ മൂലേ സഹ സമയയാ ലാസ്യപരയാ
നവാത്മാനം മന്യേ നവരസമഹാതാണ്ഡവനടം
ഉഭാഭ്യാമേതാഭ്യാമുഭയവിധിമുദ്ദിശ്യ ദയയാ

സനാഥാഭ്യാം ജജ്ഞെ ജനക ജനനീ മദ്ജഗദിദം
സൌന്ദര്യ ലഹരി 

ഭാഗം ഒന്ന് 

1
ശിവശ്ശക്ത്യായുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരപി
പ്രണന്തും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി

2
തനീയാംസം പാംസും തവ ചരണ പങ്കേരുഹഭവം
വിരിഞ്ചിഃ സഞ്ചിന്വന്‍വിരചയതി ലോകാനവികലം
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹരഃ സംക്ഷുൈദ്യനം ഭജതി ഭസിതോദ്ധൂളനവിധിം

3
അവിദ്യാനാമന്തസ്തിമിരമിഹിരദ്വീപനഗരീ
ജഡാനാം ചൈതന്യസ്തബകമകരന്ദസ്രുതിഝരീ
ദരിദ്രാണാം ചിന്താമണിഗുണനികാ ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ മുരരിപു വരാഹസ്യ ഭവതി

4
ത്വദന്യഃ പാണിഭ്യാം അഭയവരദോ ദൈവതഗണ-
സ്ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ
ഭയാത് ത്രാതും ദാതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൌഃ


5
ഹരിസ്ത്വാമാരാധ്യപ്രണതജനസൌഭാഗ്യജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത്
സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ
മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാം

6
ധനുഃ പൌഷ്പം മൌര്‍വീ മധുകരമയീ പഞ്ചവിശിഖാ
വസന്തഃ സാമന്തോ മലയമരുതായോധന രഥഃ
തഥാപ്യേകഃ സര്‍വം ഹിമഗിരിസുതേ! കാമപി കൃപാ-
മപാങ്ഗാത്തേ ലബ്ധ്വാ ജഗദിദമനങ്ഗോ വിജയതേ

7
ക്വണത്കാഞ്ചീദാമാ കരികളഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരശ്ചന്ദ്രവദനാ
ധനുര്‍ബാണാന്‍പാശം സൃണിമപി ദാധാനാ കരതലൈഃ
പുരസ്താദാസ്താം നഃ പുരമഥിതുരാഹോപുരുഷികാ

8
സുധാസിന്ധോര്‍മധ്യേ സുരവിടപിവാടീപരിവൃതേ
മണിദ്വീപേ നീപോപവനവതിചിന്താമണിഗൃഹേ
ശിവാകാരേ മഞ്ചേ പരമശിവ പര്യങ്ക നിലയാം
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം




9
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ടാനേ ഹൃദി മരുതമാകാശമുപരി
മനോപി ഭ്രൂമദ്ധ്യേ സകലമപി ഭിത്വാ കുളപഥം
സഹസ്രാരേ പദ്മേ സഹരഹസി പത്യാ വിഹരസേ

10
സുധാധാരാസാരൈഃ ചരണയുഗളാന്തര്‍വിഗളിതൈഃ
പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്നായമഹസഃ
അവാപ്യ സ്വാം ഭൂമീം ഭുജഗനിഭമധ്യുഷ്ടവലയം
സ്വാത്മാനം കൃത്വാ സ്വപിഷി കുളകുേണ്ഡ കുഹരിണീ

11
ചതുര്‍ഭിഃ ശ്രീകണ്‍ഠൈഃ ശിവയുവതിഭിഃ പഞ്ചഭിരപി
പ്രഭിന്നാഭിഃ ശംഭോര്‍നവഭിരപി മൂലപ്രകൃതിഭിഃ
ചതുശ്ചത്വാരിംശത് വാസുദലകലാശ്രത്രിവലയ-
ത്രിരേഖാഭിഃ സാര്‍ദ്ധം തവ ശരണകോണാഃ പരിണതാഃ

12
ത്വദീയം സൌന്ദര്യം തുഹിനഗരികന്യേ! തുലയിതും
കവീന്ദ്രാഃ കല്പന്തേ കഥമപി വിരിഞ്ചിപ്രഭൃതയഃ
യാദാലോകൌത്സുക്യാദമരലലനാ യാന്തി മനസാ
തപോഭിര്‍ദുഷ്പ്രാപാമപി ഗിരിശ സായൂജ്യപദവിം

13
നരം വര്‍ഷീയാംസം നയനവിരസം നര്‍മ്മസു ജഡം
താപാങ്ഗാലോകേ പതിതമനുധാവന്തി ശതശഃ
ഗളദ്വേണീബന്ധാഃ കുചകലശവിസ്രസ്‌തസിചയാ
ഹഠാത് ത്രുട്യല്‍കാഞ്ച്യോ വിഗളിതദുകൂലാഃ യുവതയഃ

14
ക്ഷിതൌ ഷട്പഞ്ചാശദ്ദ്വിസമധികപഞ്ചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധികപഞ്ചാശദനിലേ
ദിവി ദ്വിഃഷട്ത്രിംശന്മനസി ച ചതുഷ്‌ഷഷ്ടിരിതി യേ
മയൂഖാസ്തേഷാമപ്യുപരി തവ പാദാംബുജയുഗം

15
ശരദ്‌ജ്യോത്സ്നാശുഭ്രാംശശിയുതജടാജൂടമകുടാം
വരത്രാസത്രാണസ്ഫടികഗുടികാപുസ്തകകരാം
സകൃന്നത്വാ ന ത്വാ കഥമിവ സതാം സന്നിദധതേ
മധുക്ഷീരദ്രാക്ഷാമധുരിമധുരീണാഃ ഫണിതയഃ

16
കവീന്ദ്രാണാം ചേതഃ കമലവനബാലാതപരുചിം
ഭജന്തേ യേ സന്തഃ കതിചിദ്‌അരുണാമേവ ഭവതീം
വിരിഞ്ചിപ്രേയസ്യാസ്തരുണതരശൃംഗാരലഹരീ
ഗഭീരാഭിര്‍വാഗ്ഭിര്‍വിദധതി സതാം രഞ്ജനമമീ

17
സവിത്രീഭിര്‍വാചാം ശശിമണിശിലാഭംഗരുചിഭിഃ
വശിന്യാദ്യാദിഭിസ്ത്വാം സഹ ജനനി സഞ്ചിന്തയതി യഃ
സ കര്‍ത്താ കാവ്യാനാം ഭവതി മഹതാം ഭംഗിരുചിഭിഃ
വചോഭിര്‍വാഗ്ദേവീവദനകമലാമോദമധുരൈഃ

18
തനുച്ഛായാഭിസ്തേ തരുണതരുണീശ്രീസരണിഭിഃ
ദിവം സര്‍വാം ഉര്‍വീം അരുണിമനിമഗ്നാം സ്മരതി യഃ
ഭവന്ത്യസ്യ ത്രസ്യദ്വനഹരിണശാലീനനയനാഃ
സഹോര്‍വശ്യാ വശ്യാഃ കതി കതി ന ഗീര്‍വാണ ഗണികാഃ

19
മുഖം ബിന്ദും കൃത്വാ കുചയുഗമധസ്തസ്യ തദധോ
ഹരാര്‍ധം ധ്യായേദ്യോ ഹരമഹിഷി! തേ മന്മഥകലാം
സ സദ്യഃ സംക്ഷോഭം നയതി വനിതാ ഇത്യതിലഘു
ത്രിലോകീമപ്യാശു ഭ്രമയതി രവീന്ദുസ്തനയുഗാം

20
കിരന്തീമങ്ഗേഭ്യഃ കിരണനികുരുംബാമൃതരസം
ഹൃദിത്വാമാധത്തേ ഹിമാകരശിലാമൂര്‍ത്തിമിവ യഃ
സ സര്‍പ്പാണാം ദര്‍പ്പം ശമയതി ശകുന്താധിപ ഇവ
ജ്വരപ്ലുഷ്ടാന്‍ദൃഷ്ട്യാ സുഖയതി സുധാധാരസിരയാ