Tuesday, February 4, 2014



തൂമായി - ആനകളുടെ ചങ്ങാതി III


അവസാനം കാലാ നാഗ് , കുന്നിന്റെ ഒത്ത നെറുകയില്‍ രണ്ടു മരങ്ങള്‍ക്കിടക്ക് നിശ്ചലനായി നിന്നു. അവ മൂന്നോ നാലോ ഏക്കര്‍ വരുന്ന ഒരു തെളിഞ്ഞ സ്ഥലത്തിന്റെ ചുറ്റുനുമുള്ള മരകൂട്ടത്തില്‍ പെട്ടതായിരുന്നു . നടുക്കുള്ള സ്ഥലം ചവിട്ടി അമര്ത്തി ഇഷ്ടക പാകിയ നിലം പോലെ ഇരിക്കുന്നത് തൂമായി  ശ്രദ്ധിച്ചു .. ആ വെളിമ്പുറത്തിന്റെ നടുക്ക് കുറച്ചു മരങ്ങള്‍ നിന്നിരുന്നു, നിലാവിന്റെ കീറുകളില്‍ അവയുടെ തൊലികള്‍ ചുരണ്ടികളഞ്ഞപോലെ വെളുത്തു മിനുങ്ങി കാണപെട്ടു.. ഉയര്‍ന്ന കൊമ്പുകളില്‍ നിന്ന് വള്ളികളും പൂക്കളും തൂങ്ങി കിടന്നിരുന്നു . വലിയ മെഴുകുപോലെ തിളങ്ങുന്ന വെളുത്ത കോളാമ്പി പൂക്കള്‍, ഉറങ്ങി തൂങ്ങി കിടന്നിരുന്നു ; എന്നാല്‍ ആ ആ നടുവിലെ തെളിഞ്ഞ സ്ഥലത്ത് ഒരു പുല്കൊടിയുടെ പച്ച പോലും ഇല്ലായിരുന്നു . ചവിട്ടി അമര്‍ത്തിയ മണ്ണ് മാത്രം .

നിലാവില്‍, അവിടവിടെ നില്‍ക്കുന്ന ആനകള്‍ക്ക്  ഒഴിച്ച്  എല്ലാത്തിനും നരച്ച വെള്ളിനിറമായിരുന്നു .ആനകളുടെ നിഴലുകള്‍ കരിമഷി പോലെ കറുത്തിരുന്നു.. കുഞ്ഞി തൂമായി ശ്വാസം പിടിച്ചു, കണ്ണുകള്‍ പുറത്തേക്ക് തള്ളി പിന്നെയും പിന്നെയും  നോക്കി കൊണ്ടിരുന്നു , വീണ്ടും വീണ്ടും ആനകള്‍ മരകൂട്ടങ്ങളില്‍ നിന്ന് വെളിസ്ഥലത്തെക്ക് വന്നു നിറഞ്ഞു കൊണ്ടിരിക്കുന്നത് , കുഞ്ഞി തൂമായിക്ക് പത്ത് വരെ മാത്രമേ എണ്ണാന്‍ അറിയാമായിരുന്നുള്ളൂ , അവന്‍ വിരലുകള്‍ നിവര്‍ത്തി മടക്കി എണ്ണിക്കൊണ്ടിരുന്നെങ്കിലും എത്ര പത്തുകള്‍ എന്ന എണ്ണം പോലും അവനു തെറ്റി, അവനു തല കറങ്ങുന്നത് പോലെ തോന്നി . വെളിമ്പുറത്തിനു പുറത്ത് ചെടികള്‍ ചവിട്ടി മെതിച്ചു വീണ്ടും ആനകള്‍ കയറി വരുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു . വട്ടത്തിന് ഉള്ളില്‍ എത്തിയാല്‍ പിന്നെ അവ നിശ്ശബ്ദം ഭൂതങ്ങളെ പോലെ നീങ്ങി .

നീണ്ട വെളുത്ത കൊമ്പുകള്‍ ഉള്ള വലിയ കാട്ട്കൊമ്പന്മാരുടെ കഴുത്തിലും ചെവിക്കു പുറകിലും കാടുവള്ളികളും ഇലകളും പിണഞ്ഞു കിടന്നിരുന്നു;തടിച്ച സാവധാനം നടക്കുന്ന പിടിയാനകളുടെ കൂടെ തുടുപ്പുകലര്‍ന്ന കറുപ്പ് നിറമുള്ള മൂന്നോ നാലോ അടി മാത്രം ഉയരമുള്ള കുഞ്ഞാനകള്‍ അവരുടെ കാലുകള്‍ക്കിടയിലൂടെ ഓടിനടന്നു; കൊമ്പ് മുളച്ചു തുടങ്ങുന്ന കുട്ടിയാനകള്‍ വലിയ ഗമയില്‍ ആയിരുന്നു ,   മെലിഞ്ഞു ക്ഷീണിച്ച മുഖത്തോടു കൂടിയ വയസ്സായി തളര്‍ന്ന പിടിയാനകള്‍, പഴയ യുദ്ധങ്ങളുടെ കലകള്‍ ദേഹമാസകലം കാണാവുന്ന , ശരീരത്തില്‍ പുതച്ച ചളി കട്ടകളായി അടര്‍ന്നു വീഴുന്ന  പരുക്കന്മാരായ മുതിര്‍ന്ന കൊമ്പനാനകള്‍. ശരീരത്തിന്റെ ഒരു വശത്ത് ഒരു കടുവയുടെ നഖംകൊണ്ട്  കീറിയ നെടുനീളത്തിലുള്ള മുറിവുള്ള ഒരാനയെയും അവന്‍ കണ്ടു.

അവര്‍ തലകള്‍ ചേര്‍ത്ത് നില്‍ക്കുകയും , ആ തുറന്ന സ്ഥലത്ത്  ഈരണ്ടുപേരായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും , സ്വയം ഉലഞ്ഞാടികൊണ്ടിരിക്കുകയും ആയിരുന്നു , നൂറുകണക്കിന് ആനകള്‍ .


കാലാ നാഗിന്റെ പുറത്ത് അനങ്ങാതെ കിടന്നാല്‍ അവനു ഒരു കുഴപ്പവും വരില്ലെന്ന് തൂമായിക്ക് അറിയാമായിരുന്നു ; ഖെദ്ദയിലെ തിക്കിലും ബഹളത്തിലും കൂടി ഒരു കാട്ടാനയും തുംമ്പിക്കയ്യുയര്ത്തി ഒരു  താപ്പാനയുടെ പുറത്തിരിക്കുന്ന മനുഷ്യനെ വലിച്ചിടാന്‍ ശ്രമിക്കില്ല . അന്ന് രാത്രിയില്‍ ആണെങ്കില്‍ ആ ആനകളുടെ ചിന്തയില്‍ മനുഷ്യര്‍ക്ക് സ്ഥാനമേ ഇല്ലായിരുന്നു .ഒരിക്കല്‍ കാട്ടില്‍ നിന്ന്  ഒരു കാല്‍ ചങ്ങല കിലുക്കം കേട്ട്  ഞെട്ടി അവര്‍ ചെവി കൂര്‍പ്പിച്ചു , പക്ഷെ അത് പദ്മിനി, പീറ്റേര്‍സണ്‍ സായിപ്പിന്റെ ആന, അവളുടെ കാല്‍ചങ്ങല പൊട്ടിച്ചു. ഓടി കിതച്ചു വന്നതായിരുന്നു . അവള്‍  ചങ്ങല പൊട്ടിച്ചു പീറ്റേര്‍സണ്‍ സായിപ്പിന്റെ ക്യാമ്പില്‍ നിന്ന് നേരെ അങ്ങോട്ട്‌ വന്നതാവും. തൂമായി വേറെ ഒരാനയെയും കണ്ടു , അവനു അറിയാത്ത ഒന്നിനെ , നെഞ്ചിലും പുറത്തും ആഴത്തിലുള്ള കയര്‍ പാടുകള്‍ ഉള്ള ഒരാനയെ . അവനും, മലകളിലെ  ഏതെങ്കിലും ആന ക്യാമ്പില്‍ നിന്ന് ഓടി വന്നതാവും . 


അവസാനം കാട്ടിനകത്ത് നിന്ന് ആനകള്‍ നടക്കുന്നതിന്റെ ഒച്ചകള്‍ ഒന്നും കേള്‍ക്കാതായി. കാലാ നാഗ് അവന്‍ നിന്നിരുന്ന രണ്ടു മരങ്ങളുടെ ഇടക്കുനിന്നു ആനകൂട്ടത്തിന്റെ നടുവിലേക്ക് ഇറങ്ങി , ചിനക്കുകയും മുരളുകയും ചെയ്തുകൊണ്ട്, എല്ലാ ആനകളും അവരുടെ ഭാഷയില്‍ സംസാരിക്കുകയും അങ്ങുമിങ്ങും നടക്കുകയും ചെയ്യാന്‍ തുടങ്ങി .

അനങ്ങാതെ കിടന്നുകൊണ്ട് കുഞ്ഞി തൂമായി നൂറുകണക്കിന് വിസ്താരം കൂടിയ കറുത്ത മുതുകും , ആട്ടുന്ന ചെവികളും , വീശുന്ന തുംമ്പിക്കൈയ്യുകളും , ചുറ്റിനോക്കുന്ന കുഞ്ഞി കണ്ണുകളും കണ്ടു . അവന്‍ ആനകൊമ്പുകള്‍ തമ്മില്‍ ഉരയുന്ന  കിരുകിരു ശബ്ദം കേട്ടൂ, തുമ്പികയ്യുകള്‍ കൂട്ടിപിണയുന്ന ശീല്‍ക്കാരവും , വലിയ വശങ്ങളും തോളുകളും ഉരയുന്നതും , നിരന്തരമുള്ള വാല്‍ വീശലുകളുടെ ഹിഷ് ഹിഷ് ശബ്ദവും . ചന്ദ്രനെ  ഒരു മേഘം മൂടി. അവന്‍ ആ കൂരിരുട്ടില്‍ അങ്ങനെ ഇരുന്നു . ആ താഴന്ന ശബ്ദത്തില്‍ ഉള്ള തള്ളും, മുരള്ച്ചകളും തുടര്‍ന്നു കൊണ്ടേ ഇരുന്നു . കാലാ നാഗിന് ചുറ്റും ആനകള്‍ ഉണ്ടെന്നു അവന്‍ അറിയുന്നുണ്ടായിരുന്നതു കൊണ്ട് അവനെ ആ കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു മാറ്റാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല . അവന്‍ പേടിച്ചു പല്ല് കൂട്ടിഅടിച്ചു ചുളുങ്ങി ഇരുന്നു . ഖെദ്ദയില്‍ ആണെങ്കില്‍ ചൂട്ടു വെളിച്ചവും ആര്‍പ്പുവിളികളും എങ്കിലും ഉണ്ടാവുമായിരുന്നു . ഇവിടെ അവന്‍ ഇരുട്ടില്‍ തനിച്ചു . ഒരുപ്രാവശ്യം ഒരു തുംമ്പിക്കൈ ഉയര്‍ന്നു അവന്റെ കാല്‍മുട്ടില്‍ തൊടുകപോലും ചെയ്തു.

അപ്പോള്‍ ഒരു ആന ചിന്നം വിളിച്ചു , എല്ലാവരും  ഒരു അഞ്ചു പത്ത് ഭയാനക നിമിഷത്തേക്ക്  അത് ഏറ്റുപിടിച്ചു . മരങ്ങളില്‍ തങ്ങി നിന്ന മഞ്ഞു തുള്ളികള്‍ , മഴപോലെ ആ നിരന്നു നില്‍ക്കുന്ന ആനകളുടെ പുറത്ത് വീണു . മെല്ലെ മുഴങ്ങുന്ന ഒരു ശബ്ദം കേള്‍ക്കാന്‍ അതുടങ്ങി .ആദ്യം ചെറിയ ശബ്ദത്തില്‍ തുടങ്ങുമ്പോള്‍ കുഞ്ഞി തൂമായിക്ക് അത് എന്താണ് എന്ന് മനസ്സിലായില്ല . പക്ഷെ അത് ഉയര്‍ന്നു ഉയര്‍ന്നു വന്നു . കാലാ നാഗ് ഒരു കാലുയര്‍ത്തി ചവിട്ടി പിന്നെ അടുത്തകാല്‍ .. ഒന്ന്- രണ്ടു -- ക്രമത്തില്‍ താളം മുട്ടുന്നപോലെ . എല്ലാ ആനകളും കൂടി താളത്തില്‍ ചവിട്ടുകയായിരുന്നു ഒരു ഗുഹക്കുള്ളില്‍ നിന്ന് യുദ്ധത്തിന്റെ പെരുമ്പറ കൊട്ടുന്നത് പോലെ തോന്നിച്ചു അത് . മഞ്ഞു തുള്ളികള്‍ മുഴുവന്‍ പെയ്തു വീണു .. ആ മുഴക്കം തുടര്‍ന്നു കൊണ്ടേ ഇരുന്നു , ഭൂമി കുലുങ്ങി വിറച്ചു, കുഞ്ഞി തൂമായി ശബ്ദം കേള്‍ക്കാതിരിക്കാന്‍ അവന്റെ  ചെവിയില്‍ വിരല്‍ തിരുകി . പക്ഷെ അത് അവന്റെ ശരീരം മുഴുവന്‍ വ്യാപിച്ച ഒരു ഭീകരമായ വിറയല്‍ ആയി തോന്നി . നൂറുകണക്കിന് ഘനമേറിയ കാലടികള്‍ ആ പച്ച മണ്ണിനെ മെതിച്ചു . ഒന്ന് രണ്ടു തവണ കാലാ നാഗും മറ്റാനകളും കുറച്ചടികള്‍ മുന്നോട്ടു നീങ്ങുന്നപോലെ അവനു  തോന്നി. ആ മെതി ശബ്ദം അപ്പോള്‍ അടിക്കാടുകള്‍ ഞെരിയുന്ന ഒച്ചയായി മാറും വീണും  ഒരു മിനിട്ട് കഴിയുമ്പോള്‍ ഉറച്ചമണ്ണില്‍  ചവിട്ടി മെതിക്കുന്ന ശബ്ദം തന്നെ കേള്‍ക്കാന്‍ തുടങ്ങും , അവന്റെ അടുത്ത് എവിടെയോ ഒരു മരം വളഞ്ഞൊടിയുന്ന ഒച്ച കേട്ടൂ, അവന്‍ നീട്ടിയ കൈ  ആ മരത്തിന്റെ തടിയില്‍ തൊട്ടു. അപ്പോഴേക്കും കാലാ നാഗ് വീണ്ടും മെതിച്ചു കൊണ്ട് തന്നെ   മുന്നോട്ടു നീങ്ങി . അവര്‍ വെളിസ്ഥലത്ത് എവിടെ ആണ് എന്ന് അവനു കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല . ആനകള്‍ ഒരു ഒച്ചയും ഉണ്ടാക്കുന്നുണ്ടായിരുന്നില്ല . ഒരിക്കല്‍  മാത്രം രണ്ടോ മൂന്നോ ചെറിയ ആനകുട്ടികള്‍ ഒന്നിച്ചു നിലവിളിക്കുന്ന ഒച്ചകേട്ടതൊഴിച്ചാല്‍ .അപ്പോള്‍ അവന്‍ ഒരു അടിയൊച്ചയും തിക്കിത്തിരക്കും കേട്ടു, വീണ്ടും ആ മുഴക്കം തുടര്‍ന്നു . അത് ഒരു രണ്ടുമണിക്കൂറോളം തുടര്‍ന്നിരിക്കും . കുഞ്ഞി തൂമായിയുടെ ആസകലം വേദനിക്കാന്‍ തുടങ്ങിയിരുന്നു  എങ്കിലും വായുവിലെ മണം കൊണ്ട്  നേരം  പുലരാനായി എന്നവനു  അറിയാമായിരുന്നു .


പച്ചപുതച്ച കുന്നുകളുടെ പുറകില്‍ നിന്നും മെല്ലെ സ്വര്‍ണ്ണവെളിച്ചം പൊട്ടി. ആദ്യത്തെ പ്രകാശത്തോടെ തന്നെ മെതിമുഴക്കം നിലച്ചു., ആ വെളിച്ചം ഒരു കല്പന എന്നത് പോലെ . കുഞ്ഞിതൂമായിയുടെ  ചെവിയിലെ മൂളക്കം നില്‍ക്കുന്നതിനു മുന്‍പ് അവന്‍  ഒന്ന് നിവര്‍ന്നു ഇരിക്കുന്നതിനു മുന്‍പ് ചുറ്റുമുള്ള ആനകള്‍ എല്ലാം , കാലാ നാഗും  പദ്മിനിയും കയറിന്റെ പാടുകള്‍ ഉള്ള മറ്റേ ആനയും ഒഴികെ എല്ലാ ആനകളും പോയിക്കഴിഞ്ഞിരുന്നു . കുന്നിന്റെ  ഒരു വശത്ത് നിന്നും ഒരു  ഇളക്കവും അനക്കവും കേള്‍ക്കാനും ഉണ്ടായിരുന്നില്ല അവര്‍ എങ്ങോട്ട് പോയി എന്നറിയാന്‍ .

കുഞ്ഞി തൂമായി എല്ലായിടവും സൂക്ഷിച്ചു നോക്കി . അവന്റെ ഓര്‍മ്മ വെച്ച്  തുറസ്സിന്റെ വിസ്താരം രാത്രികൊണ്ട്  വളരെ കൂടിയതായി തോന്നി . കൂടുതല്‍ മരങ്ങള്‍ അതിന്റെ നടുവില്‍ നിന്നിരുന്നു . എങ്കിലും അടിക്കാടുകള്‍ , കാട്ടുപുല്ലുകളും അമര്‍ന്നു പോയിരുന്നു . കുഞ്ഞി തൂമായി വീണ്ടു നോക്കി . ഇപ്പൊ  ആ മെതി എന്തിനായിരുന്നു എന്ന് അവനു മനസ്സിലായി . ആനകള്‍ കൂടുതല്‍ സ്ഥലം ഉണ്ടാക്കുന്നതായിരുന്നു . അവര്‍ പുല്ലും ചെടികളും വള്ളികളും ചവിട്ടി മെതിച്ചു നാരാക്കി മണ്ണില്‍ ചതച്ചു ചേര്‍ത്ത് .

"ഹൌ!"  ഉറക്കം തൂങ്ങികൊണ്ട്  കുഞ്ഞി തൂമായി പറഞ്ഞു, "കാലാ നാഗ്, തമ്പുരാനെ, നമുക്ക് പദ്മിനിയുടെ കൂടെ കൂടി പീറ്റര്‍സണ്‍  സാഹിബിന്റെ ക്യാമ്പ് ലേക്ക് പോകാം, അല്ലെങ്കില്‍ ഞാന്‍ നിന്റെ പുറത്ത് നിന്ന് വീണു പോവ്വേ ഉള്ളൂ ."

മൂന്നാമത്തെ ആന മറ്റു രണ്ടു പേരും പോകുന്നത് നോക്കി , ഒന്ന് മൂക്ക് ചീറ്റി , വട്ടം തിരിഞ്ഞു അതിന്റെ വഴിക്ക് നടന്നു . അവന്‍  അമ്പതോ അറുപതോ അല്ലെങ്കില്‍ നൂറോ മൈല്‍ ദൂരെ ഉള്ള ഏതെങ്കിലും ചെറിയ രാജ്യത്തെ രാജാവിന്റെ ആനകളില്‍ ഒന്നായിരിക്കും.

രണ്ടു മണിക്കൂര്‍ കഴിഞ്ഞു , പീറ്റര്‍സണ്‍ സാഹിബ്  പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ , ഇരട്ട ചങ്ങലയിട്ടു തളച്ചിരുന്ന അദ്ദേഹത്തിന്റെ ആനകള്‍ ചിന്നം വിളിക്കാന്‍ തുടങ്ങി .  തോളുവരെ വള്ളികളും കുടുങ്ങിയ പദ്മിനിയും  കാലാ നാഗും കാലടികള്‍ വിണ്ടു പൊട്ടി  അവശരായി  ക്യാമ്പില്‍ വന്നു കയറി . 


കുഞ്ഞി തൂമായിരുടെ മുഖം വിളര്‍ത്തു പാടുവീണും, മുടീ മഞ്ഞില്‍ നനഞ്ഞും ഇലകള്‍  പറ്റിപിടിച്ചും  ആയിരുന്നു . എന്നാലും അവന്‍ പീറ്റര്‍സണ്‍ സാഹിബിനെ വണങ്ങാന്‍ ശ്രമിച്ചു ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു ." നൃത്തം-- ആനകളുടെ നൃത്തം .. ഞാന്‍ കണ്ടു ..  ഞാന്‍ ചാവാറായി!"  കാലാ നാഗ് താഴ്ന്നിരുന്നപ്പോള്‍ അവന്‍ ആനയുടെ കഴുത്തില്‍ നിന്ന് വഴുതി ബോധം കെട്ട് വീണു .


ഇന്ത്യന്‍ കുട്ടികള്‍ക്ക് കാര്യമായി   മനക്ഷോഭങ്ങള്‍  ഒന്നും ബാധിക്കാത്തതു കൊണ്ട് രണ്ടു മണിക്കൂര്‍  കഴിഞ്ഞപ്പോള്‍ അവന്‍ സുഖായി പീറ്റര്‍സണ്‍ സാഹിബിന്റെ ഊഞ്ഞാല്‍ തൊട്ടിലില്‍,  ഒരു ഗ്ലാസ്‌ പാലില്‍ കുറച്ചു ബ്രാണ്ടിയും ഒരു ക്വയിന ഗുളികയും ചേര്‍ത്തത് കഴിച്ചതിനുശേഷം  അദ്ദേഹത്തിന്റെ കോട്ടും തലയ്ക്കു വെച്ച് കിടക്കുകയായിരുന്നു .അവനു ചുറ്റും, കൂട്ടം കൂടി ഇരുന്നു    ഒരു ഭൂതത്തിനെകണ്ട പോലെ അവനെ തന്നെ നോക്കിയിരിക്കുന്ന പ്രായത്തിന്റെ കലവീണ താടിക്കാരായ നായാട്ടുകാരോട് , അവന്‍ നടന്ന കഥ അവന്റെ ചെറിയ വാക്കുകളില്‍, കുട്ടികളുടെ രീതിയല്‍  വിവരിച്ചു  ഇങ്ങനെ അവസാനിപ്പിച്ചു 


"ഇപ്പൊ ഞാന്‍ പറയുന്നത് ഒരു വാക്ക് കളവാണെങ്കില്‍ , ആളുകളെ അയച്ചു നോക്കൂ , ആനകള്‍ അവര്‍ക്ക് നൃത്തം വെക്കാന്‍ കൂടുതല്‍ സ്ഥലം ചവിട്ടി മെതിച്ചു ഉണ്ടാക്കിയത് കാണാം , അവര്‍ക്ക് , പത്ത്, പത്ത് .. ക്കുറെ കുറെ പത്ത് ആനകളുടെ,  അവര്‍ ആ നൃത്തസ്ഥലത്തെക്ക് വന്ന കാലടിപാടുകള്‍ കാണാം. അവര്‍ ചവിട്ടി മെതിച്ചു കൂടുതല്‍ സ്ഥലമുണ്ടാക്കി . ഞാന്‍ കണ്ടൂ. കാലാ നാഗ് എന്നെ കൊണ്ട് പോയി , ഞാന്‍ കണ്ടു . കാലാ നാഗിന് കാലു കുഴഞ്ഞിട്ടുണ്ടാവും .!"


കുഞ്ഞി  തൂമായി കിടന്നുറങ്ങി.  വൈകുന്നേരവും കഴിഞ്ഞു  സന്ധ്യമയങ്ങുന്നത്‌ വരെ അവന്‍  ഉറങ്ങി. ആ സമയം പീറ്റര്‍സണ്‍ സാഹിബും മച്ചുവ അപ്പയും  കുന്നുകളില്‍ കൂടെ പതിനഞ്ചു  മൈലോളം രണ്ടാനകളുടെയും കാല്പാടുകള്‍  പിന്തുടര്‍ന്നു പോയി .


പീറ്റര്‍സണ്‍ സാഹിബ്‌ പതിനഞ്ചു കൊല്ലമായി ആനകളെ പിടിക്കാന്‍ തുടങ്ങിയിട്ട് എങ്കിലും അദ്ദേഹം ഒരിക്കല്‍ മാത്രമേ അത്തരം ഒരു നൃത്തസ്ഥലം കണ്ടിട്ടുള്ളു . മച്ചുവ അപ്പക്ക് ആ വെളിമ്പുറം നോക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല അവിടെ നടന്നത് എന്താണ് എന്നൂഹിക്കാന്‍ . ആ ഇടിച്ചമര്‍ത്തിയ നിലം കാല്‍ വിരലുകൊണ്ട് മാന്തി നോക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല .


" ആ കുട്ടി പറയുന്നത് സത്യം തന്നെ ," അയാള്‍ പറഞ്ഞു . " ഇത് മുഴുവന്‍ ഇന്നലെ രാത്രി ചെയ്തതാണ് , ഞാന്‍ പുഴകടന്ന് വന്ന എഴുപതു കാല്പാടുകള്‍  കണ്ടു . കണ്ടോ സാഹിബ്, പദ്മിനിയുടെ കാല്‍ ചങ്ങല ആ മരത്തിന്റെ തൊലിയില്‍  ഉരഞ്ഞ പാടു! അവളും ഇവിടെ ഉണ്ടായിരുന്നു ."


അവര്‍ പരസ്പരവും അങ്ങുമിങ്ങും നോക്കി അത്ഭുതപെട്ടു . കാരണം ആനകളുടെ രീതികള്‍ അറിയുന്നതും മനസ്സിലാക്കുന്നതും  മനുഷ്യന്റെ, വെളുത്തവരുടെയും , കറുത്തവരുടെയും , കഴിവുകള്‍ക്ക്   അപ്പുറത്താണ്  .

"നാല്പത്തിഅഞ്ചു വര്‍ഷമായി ," മച്ചുവ അപ്പ പറഞ്ഞു, ഞാന്‍ എന്റെ തമ്പുരാനെ,  ആനയെ,  പിന്തുടര്‍ന്നു നടക്കുന്നു , പക്ഷെ ഞാന്‍ ഇന്നുവരെ  ഏതെങ്കിലും മനുഷ്യന്റെ കുട്ടി , ഇന്ന് ഈ കുട്ടി കണ്ടത്,  കണ്ടതായി കേട്ടിട്ടില്ല . എല്ലാ മലദൈവങ്ങളും സാക്ഷിയായി .. ഇത് ... എന്താണ് പറയേണ്ടത് ?" എന്നിട്ട് അയാള്‍ തല കുലുക്കി .
അവര്‍ ക്യാമ്പില്‍ എത്തിയപ്പോഴേക്കും രാത്രിഭക്ഷണത്തിനുള്ള സമയമായിരുന്നു . പീറ്റര്‍സണ്‍ സാഹിബ് റെന്റിനുള്ളില്‍ തനിയെ ഭക്ഷണം കഴിച്ചു . എങ്കിലും ക്യാമ്പില്‍ ഉള്ളവര്‍ക്ക് രണ്ടു ആടും കുറെ കോഴികളും പതിവുള്ളതിന്റെ ഇരട്ടി ആട്ടയും അരിയും എല്ലാം വിതരണം ചെയ്യാന്‍ അദ്ദേഹം എര്‍പ്പാട്  ചെയ്തിരുന്നു . കാരണം അന്ന് സദ്യയുണ്ടാവും എന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു .

വലിയ തൂമായി സമതലത്തിലെ ക്യാമ്പില്‍ നിന്ന് അയാളുടെ മകനെയും ആനയെയും തിരഞ്ഞു ഓടി വന്നതായിരുന്നു . അവരെ കണ്ടപ്പോള്‍ അയാള്‍ അവരെ ഭയപെട്ടെന്ന പോലെ നോക്കി . ആന പന്തികള്‍ക്ക് അടുത്ത് ആളികത്തുന്ന തീക്കുണ്ഡങ്ങള്‍ക്ക് ചുറ്റും ആഘോഷമായിരുന്നു , കുഞ്ഞി തൂമായി അവിടത്തെ പ്രധാനിയും. വലിയ തവിട്ടു നിരക്കാരായ  ആന പിടുത്തക്കാരും , കാടിളക്കുന്നവരും , പാപ്പാന്മാരും , ആനകളെ കയറിടുന്നവരും ആയ ഖെദ്ദയിലെ എല്ലാ രഹസ്യങ്ങളും, ആനകളെ മെരുക്കുന്ന  വഴികളും അറിയുന്ന അവര്‍ ഓരോരുത്തരായി കൈമാറി അവനെ പുതിയതായി കൊന്ന ഒരു കാട്ടുകൊഴിയുടെ രക്തം കൊണ്ട് തിലകം ചാര്‍ത്തിച്ചു. അവന്‍ കാടിന്റെ മകന്‍ ,  കാറിന്റെ ഉള്‍രഹസ്യങ്ങള്‍ അറിഞ്ഞവന്‍ കാടിനുള്ളില്‍ അവനു പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന് ഉദ്ഘോഷിച്ചു കൊണ്ട് .


അവസാനം തീയണഞ്ഞു കനല്‍ ചുവപ്പില്‍ ആനകള്‍ രക്തത്തില്‍ കുളിച്ചപോലെ കാണപെട്ടു .  അപ്പോള്‍ മച്ചുവ  അപ്പ , എല്ലാ ഖെദ്ദയിലെ ജോലിക്കാരുടെയും തലവന്‍  മച്ചുവ അപ്പ, പീറ്റര്‍സണ്‍ സാഹിബിന്റെ വലം കൈ, മച്ചുവ അപ്പ എന്നൊരുപേരല്ലാതെ മറ്റൊരു പേരും ആരും പറയാത്തത്രബഹുമാന്യനായ മച്ചുവ അപ്പ - ചാടി എഴുന്നേറ്റു കുഞ്ഞി തൂമായിയെ കയ്യില്‍ ഉയര്‍ത്തി പിടിച്ചു ഉച്ചത്തില്‍ പറഞ്ഞു : " കേള്‍ക്കില്‍ സഹോദരന്മാരെ, നിങ്ങളും കേള്‍ക്കിന്‍ പന്തിയില്‍ നില്‍ക്കുന്ന വലിയവരെ , ഞാന്‍ മച്ചുവ അപ്പ പറയുന്നു ! ഈ ചെറിയ കുട്ടിയെ ഇനി കുഞ്ഞി തൂമായി എന്ന് വിളിക്കില്ല , അവനെ ആന തൂമായി എന്ന് തന്നെ വിളിക്കണം , അവന്റെ മുതുമുത്തച്ഛനെ വിളിച്ചിരുന്ന പേര് . ഒരു മനുഷ്യനും ഇന്നേവരെ കാണാത്ത കാര്യം  ഇവന്‍ ഇന്നലെ രാത്രിമുഴുവന്‍ കണ്ടു. ആനകളുടെയും വനദേവതകളുടെയും അനുഗ്രഹം ലഭിച്ചവന്‍ . ഇവന്‍ വലിയ ആന താരകള്‍ തേടുന്നവന്‍  ആവും . എന്നെക്കാളും വലിയ , അതെ ഈ മച്ചുവ അപ്പയെക്കാളും വലിയവന്‍ . അവന്‍ പുതിയ താരകളും,  പഴയ താരകളും , ഇടകലര്‍ന്ന താരകളും വ്യക്തമായി അറിയും . ഖെദ്ദയില്‍ ,  അവരെ ബന്ധിക്കാന്‍ വേണ്ടി കാട്ടുകൊമ്പന്‍മാരുടെ  കാലുകള്‍ക്കുള്ളിലൂടെ കടക്കുമ്പോള്‍ പോലും ഇവന്‍ ഒരിക്കലും അപകടം നേരിടില്ല. ഇവന്‍ പാഞ്ഞു വരുന്ന ഒരു കൊമ്പന്റെ മുന്നില്‍ വീണു പോയാല്‍ പോലും ആ കൊമ്പന്‍  ഇവനെ ചതച്ചരക്കിക്കില്ല കാരണം ആ കൊമ്പന് അറിയും ഇവന്‍ ആരെന്നു .. ഹോയ് ഹോയ് , ചങ്ങലകളില്‍ തളക്കപെട്ട യജമാനരെ "- അയാള്‍ പന്തികള്‍ക്ക് നേരെ തിരിഞ്ഞു ,-" നിങ്ങളുടെ  നിഗൂഡമായ നൃത്ത പ്രദേശം  നേരിട്ട് കണ്ട ചെറിയ കുട്ടി ഇതാ - ഒരു മനുഷ്യനും കാണാത്ത ദൃശ്യം ! ഇവനെ ബഹുമാനിക്കൂ യജമാനരെ, സലാം കൊടുക്കൂ എന്റെ  കുട്ടികളെ.  ആന തൂമായിയെ വണങ്ങൂ ! ഗംഗാ പ്രസാദ്,  ആഹാ, ഹീരാ ഗജ്, കുട്ടാര്‍ ഗജ്, ആഹാ ! പദ്മിനി, - നീ അവനെ നൃത്തസ്ഥലത്ത് കണ്ടില്ലേ, നീയും കാലാ നാഗ്, ആനകളിലെ മുത്തെ! ആഹാ ഒന്നിച്ചു . ആന തൂമായിക്ക് ... ആറപ്പേയ്.....



അവസാനം ആ വന്യമായ ആര്‍പ്പുവിളിയോട് ചേര്‍ന്ന്  എല്ലാ ആനകളും ഒന്നിച്ചു  തുമ്പി നെറ്റിയില്‍ മുട്ടിച്ചു  ചിന്നം വിളിച്ചു ആ വലിയ  സല്യൂട്ട്  ഇന്ത്യന്‍ വൈസ്രോയിക്ക് മാത്രം അര്‍ഹതയുള്ള ആ കാഹളം, ഖെദ്ദയുടെ സലാം .

പക്ഷെ അത് മുഴുവന്‍ കുഞ്ഞി തൂമായിക്ക് വേണ്ടിയായിരുന്നു . മറ്റൊരു മനുഷ്യനും കാണാത്ത കാഴ്ച  കണ്ടവന്  -  രാതിയില്‍  തനിയെ, ഗാരോ മലകളുടെ ഉള്ളിലെ   ആനകളുടെ നൃത്തം 

 From - Toomaayi of the Elephants  - Kipling 







 തൂമായി - ആനകളുടെ ചങ്ങാതി II


കാലാ നാഗ് കുഞ്ഞി തൂമായിയെ നിലത്തു നിര്‍ത്തി , അവന്‍ വീണ്ടും താണുവണങ്ങി അച്ഛന്റെ കൂടെ പോയി , അവന്റെ നാലണ നാണയം കുഞ്ഞനിയന് മുലകൊടുത്തു കൊണ്ടിരുന്ന അമ്മയുടെ കയ്യില്‍ കൊടുത്തു , അവരെല്ലാം കൂടി കാലാ  നാഗിന്റെ പുറത്ത് കയറി , മുരളുകയും ചിന്നം വിളിക്കുകയും ചെയ്യുന്ന ആനകള്‍ എല്ലാം വരിയായി താഴ്വാരത്തിലെക്കുള്ള മലമ്പാതയില്‍ കൂടെ നടക്കാന്‍  തുടങ്ങി . അത് ഭയകര ഒച്ചപാടോട് കൂടിയ ഒരു യാത്രയായിരുന്നു. പുതിയ ആനകള്‍ ഓരോ വളവിലും ചെരിവിലും പ്രശ്നമുണ്ടാക്കും ഓരോ മിനിട്ടിലും അവയെ പുന്നാരിച്ചും അടിച്ചും  കൊണ്ട് നടക്കേണ്ടതുണ്ടായിരുന്നു.

വലിയ തൂമായി കാലാ നാഗിനെ വെറുപ്പോടെ തോണ്ടി , കാരണം അയാള്‍ വലിയ ദേഷ്യത്തില്‍ ആയിരുന്നു . കുഞ്ഞി തൂമായിക്കാണെങ്കില്‍ സന്തോഷം കൊണ്ട് സംസാരിക്കാന്‍ കൂടി വയ്യാത്ത സ്ഥിതിയിലും.  പീറ്റര്‍സണ്‍സായിപ്പ് അവനെ തിരിച്ചറിഞ്ഞു , അവനു പൈസ കൊടുത്തു .. അതോണ്ട് അവനു സൈന്യാധിപന്‍ മുന്നോട്ടു വിളിച്ചു അഭിനന്ദിച്ച ഒരു പട്ടാളക്കാരനെ പോലെ അഭിമാനംതോന്നി .

"പീറ്റര്‍സണ്‍സായിപ്പ് ആനകളുടെ നൃത്തം എന്ന് പറഞ്ഞത് എന്താണ് ," അവന്‍ അമ്മയോട് അവസാനം മെല്ലെ ചോദിച്ചു 
വലിയ തൂമായി അത് കേട്ട്  മുരണ്ടു . "അത് നീ ഒരിക്കലും ആനതാര നോക്കി നടക്കുന്ന ഈ കാട്ടുപോത്തുകളുടെ കൂടെയുള്ള ഒരാള്‍ ആവില്ല എന്ന് .. അതാണ്‌ അദ്ദേഹം പറഞ്ഞത് .. ഓ മുന്നില്‍  ഉള്ളതാരാ .. എന്താ വഴിതടസ്സം ?"
 രണ്ടു മൂന്നു ആനകള്‍ക്ക് മുന്നില്‍ ഉള്ള ഒരു ആസാം കാരന്‍ പപ്പാന്‍ ദേഷ്യത്തോടെ തിരിഞ്ഞു വിളിച്ചു പറഞ്ഞു .." കാലാ നാഗിനെ മുന്നിലേക്ക്‌ കൊണ്ട് വരൂ . ഈ കുട്ടി കൊമ്പനെ ഒന്ന് അനുസരിപ്പിക്കാന്‍ . ഈ പീറ്റര്‍സണ്‍സായിപ്പ് എന്നെ എന്തിനാ ഈ നെല്പാടത്തെ കഴുതകളുടെ കൂടെ താഴേക്ക്‌ പോകാന്‍ വിട്ടത് എന്തോ .. തൂമായി നിന്റെ ആനയെ ഇതിന്റെ കൂടെ നടത്തി ഒന്ന്  കൊമ്പ് കൊണ്ട് അമര്ത്തി അനുസരിപ്പിക്ക് .മല ദൈവങ്ങളെ ഈ പുതിയ ആനകള്‍ക്ക് ബാധ കൂടിയിരിക്കുന്നു എന്നാണു തോന്നുന്നത് . അല്ലെങ്കില്‍ അവയ്ക്ക് കാട്ടില്‍ നിന്നും അവരുടെ കൂട്ടരുടെ മണം കിട്ടുന്നുണ്ടാവും." 

കാലാ നാഗ് പുതിയ ആനയുടെ വാരിയെല്ലില്‍ കുത്തി അവനെ അടക്കി , വലിയ തൂമായി പറഞ്ഞു , "  അവസാനത്തെ സംഘത്തില്‍ നമ്മള്‍ ഈ മലകളിലെ കാട്ടാനകളെ മുഴുവന്‍ പിടിച്ചില്ലേ . നിങ്ങളുടെ അശ്രദ്ധ മാത്രേ കാരണം ഉണ്ടാവൂ .എനിക്ക്  ഈ വരിയില്‍ മുഴുവന്‍ ഓരോന്നിനെയും നേരെ നടത്താന്‍ കഴിയുമോ ?

" ഇയാള്‍ പറയുന്ന കേട്ടോ ! മറ്റേ ആനക്കാരന്‍ പറഞ്ഞു " നമ്മള്‍ മലകള്‍ മുഴുവന്‍ അരിച്ചു പെറുക്കി ! ഹോ ഹോ ! നിങ്ങള്‍  ബുദ്ധിമാന്മാര്‍ തന്നെ , നിങ്ങള്‍ നാട്ടുകാര്‍. !!,,! ... ചെളി തലയന്മാരല്ലാത്ത ആര്‍ക്കും അറിയാം .. അവര്‍ക്ക് അറിയാം  ആന വേട്ട ഇന്ന് തീര്‍ന്നു എന്നും അതുകൊണ്ട് എല്ലാ കാട്ടാനകളും ഇന്ന് രാത്രി --- അല്ല ഞാന്‍ എന്തിനാ എന്റെ വിവരം ഈ കരയാമകളുടെ അടുത്ത് വെറുതെ  വിളമ്പുന്നത് ?."

"അവരെന്താ ചെയ്യാ?" കുഞ്ഞി തൂമായി വിളിച്ചു ചോദിച്ചു 
"ഓഹോ കുട്ടീ , നീയിവിടുണ്ടോ ? ശരി , ഞാന്‍ നിന്നോട് പറയാം . കാരണം നിനക്ക് കുറച്ചു ബുദ്ധി ഉണ്ട് .  അവര്  നൃത്തം ചെയ്യും .  കാടുമുഴുവന്‍ ഉള്ള ആനകളെ അരിച്ചു പെറുക്കിയ നിന്റെ അച്ഛന്  ആനകളെ ഇന്ന് രാത്രി  ഇരട്ട ചങ്ങല ഇട്ടു കെട്ടുന്നത് ഗുണം ചെയ്യും ".

" ഇതെന്തു വര്‍ത്തമാനം ? " വലിയ തൂമായി ചോദിച്ചു  " നാല്പതു കൊല്ലമായി ഞങ്ങള്‍ അച്ഛനും മകനും ആനകളെ നോക്കുന്നു , ഞങ്ങള്‍ ഇതുവരെ ഇങ്ങനെ ഈ  നൃത്തം എന്ന,  തലയില്‍ നിലാവെളിച്ചം കയറിയ കാര്യം കേട്ടിട്ടില്ല".
"നാട്ടില്‍ വീടുകളില്‍ താമസിക്കുന്ന മനുഷ്യര്‍ .. തങ്ങളുടെ വീടിന്റെ  നാല്  ചുമരുകള്‍ മാത്രം കണ്ടിട്ടുള്ളവര്‍ .. ശരി . ഇന്ന് ആനകളെ ശരിക്ക് കെട്ടാതെ ഇരുന്നു  എന്ത് സംഭവിക്കും എന്ന് കാണ്;  അവരുടെ നൃത്തത്തെ പറ്റി  ആണെങ്കില്‍ . ഞാന്‍ കണ്ടിട്ടുണ്ട് സ്ഥലങ്ങള്‍ -- അമ്പമ്പോ ! എത്ര വളവാണ് ഈ ദിബാന്ഗ് നദിക്കു .. ഇതാ ഒരു പുതിയ കടത്ത് . കുട്ടി ആനകളെ നീന്തിക്കണം . പുറകില്‍.... .., അവടെ .. അടങ്ങി നിലക്ക് "

അങ്ങിനെ സംസാരിച്ചു കൊണ്ടും , ഉന്തി തള്ളിയും , പുഴയില്‍ കൂടി വെള്ളം തെറിപ്പിച്ചും  പുതിയ  ആനകള്‍ക്കുള്ള ഒരു താല്‍ക്കാലിക  ക്യാമ്പില്‍ എത്തി. പക്ഷെ അവിടെ എത്തുന്നതിനു എത്രയോ മുന്‍പ് അവര്‍ക്ക്   മടുത്തമ്പി  വട്ട് പിടിച്ചപോലെ ആയിരുന്നു.

ആനകളെ അവരുടെ പിന്കാലുകള്‍ ആനക്കൊട്ടയുടെ  വലിയ തൂണുകളില്‍ തളച്ചു . പുതിയ ആനകളെ ഇരട്ട കയറുകള്‍ കൊണ്ട് കെട്ടി , അവരുടെ മുന്‍പില്‍  തീറ്റ  കൂട്ടി ഇട്ടു , മലയില്‍ നിന്ന് വന്ന ആനക്കാര്‍ സന്ധ്യയായപ്പോള്‍  പീറ്റര്‍സന്‍ സായിപ്പിന്റെ അടുത്തേക്ക്  തിരിച്ചു പോയി . പോകുമ്പോള്‍ നാട്ടാന പാപ്പാന്‍‌ മാരോട് ആ രാത്രി പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഓര്‍മ്മിപ്പിച്ചു , എന്തിനു എന്ന ചോദ്യം അവര്‍ ചിരിച്ചു തള്ളി.

കുഞ്ഞി തൂമായി കാലാ നാഗിന്  തീറ്റ കൊടുത്തു  സന്ധ്യ മയങ്ങിയപ്പോള്‍ ഒരു ഡുംഡും (ഡോലക്ക്) നോക്കി ക്യാമ്പില്‍ ചുറ്റി നടന്നു . ഇന്ത്യന്‍ കുട്ടികള്‍ മനസ്സില്‍ സന്തോഷം നിറയുമ്പോള്‍ ഒച്ചയുണ്ടാക്കി ഓടി ചാടാറില്ല . ഒരു സ്ഥലത്ത് ഇങ്ങനെ സ്വയം സന്തോഷത്തില്‍ മുങ്ങി ഇരിക്കും .കുഞ്ഞി  തൂമായിയോടു പീറ്റര്‍സന്‍ സായിപ്പ് സംസാരിച്ചു . അവനു അപ്പോള്‍ അവന്‍ നോക്കി നടന്നിരുന്നത് കിട്ടിയില്ലെങ്കില്‍ സ്വയം വിങ്ങി പൊട്ടുമായിരുന്നു എന്ന് തോന്നുന്നു എനിക്ക് . പക്ഷെ ക്യാമ്പിലെ മിട്ടായി വില്പനക്കാരന്‍ അയാളുടെ ഡോലക്ക് അവനു കടം കൊടുത്തു . അവന്‍ അതും കൊണ്ട് കാലാ നാഗിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു കൊട്ടി കൊണ്ടേ ഇരുന്നു  നക്ഷത്രങ്ങള്‍ തെളിയുന്നതും നോക്കി കൊണ്ട് .. അവനു ലഭിച്ച ബഹുമാനം ഓര്‍ക്കുന്തോറും അവന്‍ കൂടുതല്‍ സമയം  ആന തീറ്റയുടെ അടുത്ത് തനിയെ കൊട്ടികൊണ്ടേ ഇരുന്നു .

പുതിയ ആനകള്‍ ഇടക്കിടക്ക് കയറുകള്‍   വലിച്ചു പറിക്കാന്‍ നോക്കുകയും , ഒച്ചവെക്കുകയും ചിന്നം വിളിക്കുകയും  ചെയ്തു കൊണ്ടിരുന്നു . അവനു അവന്റെ അമ്മ അനിയനെ ഉറക്കാന്‍ ഒരു ശിവസ്തുതി പാടുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു . അത് ഒരുതാലോലം  താരാട്ടായിരുന്നു 

പൊലിനിറയ്ക്കും , കാറ്റ് മേക്കും ശിവ പെരുമാള് 
വന്നിരുന്നു തിരുനടയില്‍ അന്നൊരു നാളില്‍ 
തോറ്റി വെച്ചു ജീവികള്‍ക്ക്  ഭക്ഷണമന്നു്
ജീവനവും , വിധിയുമെല്ലാം യോജ്യമായ് ത്തന്നെ 
രാജാവിനും യാചകനും ഒന്നൊഴിയാതെ 
സര്‍വത്തിനും കാരണവും ആശ്രയവുമായ് 
മഹാദേവന്‍ , മഹാദേവന്‍ അവനൊരുവന്‍ താന്‍
ഒട്ടകത്തിനു മുള്‍ചെടി, കാലികള്‍ക്ക് വൈക്കോല് 
ചായുറങ്ങാന്‍  അമ്മനെഞ്ചു , എന്റെ പോന്നു മോനെന്നും !

കുഞ്ഞി തൂമായി ഓരോ വരിയുടെ അവസാനത്തിലും ഉത്സാഹത്തോടെ  ഒരു ടം-ട-ടും കൊട്ടിക്കൊണ്ടിരുന്നു ഉറക്കം തൂങ്ങി കാലാ നാഗിന്റെ അടുത്ത് ആ വൈക്കോലില്‍  നീണ്ടു നിവര്‍ന്നു കിടന്നുറങ്ങുന്നത് വരെ .

എല്ലാം കഴിഞ്ഞു ആനകള്‍ പതിവുപോലെ ഓരോരുത്തരായി കിടന്നു ,  വരിയുടെ വലത്തെ അറ്റത്തുള്ള  കാലാ നാഗ് മാത്രം നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ ചെവി മുന്നാക്കം തിരിച്ചു , മലകള്‍ കടന്നു മെല്ലെ വീശുന്ന രാത്രിയിലെ കാറ്റിനെ ശ്രദ്ധിച്ചു മെല്ലെ സ്വയം ഉലഞ്ഞു കൊണ്ട്  നിന്നു   കാറ്റില്‍ പലതരം രാവൊച്ചകള്‍ നിറഞ്ഞിരുന്നു എല്ലാം കലര്‍ന്ന് ഒരു ആഴമുള്ള നിശ്ശബ്ദതതോന്നിക്കുന്ന അനക്കങ്ങള്‍ . . മുളകള്‍ തമ്മില്‍ ഉരയുന്നതു, അടിക്കാടുകളില്‍ വല്ലതും ചലിക്കുന്നതിന്റെ അനക്കം, പാതി ഉണര്‍ന്ന ഒരു കിളിയുടെ ചിനക്കലും കൊക്കലും ( കിളികള്‍ നമ്മള്‍ കരുതുന്നതിലും എത്രയോ അധികം തവണ ഉണരും രാത്രിയില്‍), ദൂരെ ദൂരെ വെള്ളം ഒഴുകുന്ന ശബ്ദങ്ങള്‍.  കുഞ്ഞി തൂമായി കുറച്ചു നേരം ഉറങ്ങി ഇടക്ക് ഉണര്‍ന്നപ്പോള്‍ നിലാവ് തെളിഞ്ഞിരുന്നു. കാലാ നാഗ് അപ്പോഴും ചെവി വട്ടം പിടിച്ചു നില്‍ക്കുകതന്നെ ആയിരുന്നു . കുഞ്ഞി തൂമായി ആ വൈക്കോലില്‍ തിരിഞ്ഞു കിടന്നു ആകാശത്തിന്റെ പാതിയിലെ നക്ഷത്രങ്ങളും ആനയുടെ പുരത്തിന്റെ വളവും നോക്കി കിടന്നു. അങ്ങിനെ കിടക്കുമ്പോള്‍ ഒരു നേരിയ ശബ്ദംപോലെ അവന്‍ ദൂരെ ദൂരെനിന്നുള്ള ഒരു കാട്ടാനയുടെ ചിന്നം വിളി കേട്ടു.

വരിയായി തളച്ചിരിക്കുന്ന എല്ലാ ആനകളും വെടികൊണ്ടപോലെ ചാടി എണീറ്റു.  അവയുടെ മുരള്‍ച്ചകള്‍ അവസാനം പാപ്പാന്മാരെ ഉണര്‍ത്തി  അവര്‍ പുറത്ത് വന്നു വലിയ ചുറ്റികകള്‍ല്‍കൊണ്ടു തൂണുകള്‍ ഉറപ്പിച്ചു കയറുകള്‍ മുറുക്കി കെട്ടി , വീണ്ടും എല്ലാം ശാന്തമായി ഒരു പുതിയ ആന അവന്റെ തൂണ് ഏകദേശം ഇളക്കി ഊരാറാക്കിയിരുന്നു അതുകൊണ്ട് വലിയ തുമായി കാലാ നാഗിന്റെ കാലിലെ ചങ്ങല അഴിച്ചിട്ടു ആ ആനയുടെ മുന്കാലും പിന്കാലും കൂട്ടി ബന്ധിച്ചു . കാലാനാഗിനെ കാലില്‍ ഒരു വൈക്കോല്‍ കയര്‍  ചുറ്റിയിട്ട് , മുറുക്കി കെട്ടിയിട്ടുണ്ട് നിന്നെ എന്ന് പറഞ്ഞു . അയാള്‍ക്ക്‌ മുന്‍പ് അച്ഛനും മുത്തച്ഛനും എല്ലാം എത്രയോ തവണ അങ്ങിനെ ചെയ്തിട്ടുണ്ട്  എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു. കാലാ നാഗ് സാധാരണ പോലെ ആ  കല്പ്പനക്ക് മുരളിച്ചകൊണ്ട് ഉത്തരം പറഞ്ഞില്ല. ആ നിലാവിലേക്ക് നോക്കി അവന്‍ അനങ്ങാതെ നിന്നു , തല ഉയര്‍ത്തി, ചെവികള്‍ വിശറിപോലെ വിടര്‍ത്തി ഗാരോ മലമാടക്കുകളിലേക്ക് നോക്കി നിന്നു.

" രാത്രിയില്‍ അവന്‍ അസ്വസ്ഥത വല്ലതും കാണിച്ചാല്‍ ശ്രദ്ധിക്കു," വലിയ തൂമായി കുഞ്ഞി തൂമായിയോട് അങ്ങിനെ പറഞ്ഞു കുടിലിലേക്ക് മടങ്ങി ഉറങ്ങാന്‍ പോയി. കുഞ്ഞി തുമായിയും ഉറക്കത്തിലേക്ക് വീഴാന്‍ തുടങ്ങുമ്പോള്‍  ഒരു ടാങ്ങ് ശബ്ദത്തോടെ കയറു  പൊട്ടുന്ന ശബ്ദം കേട്ടു, കാലാ നാഗ് ഒരു അനക്കവും കേള്‍പ്പിക്കാതെ താഴ്വാരത്തിലൂടെ ഒരു മേഘം നീങ്ങുന്ന പോലെ ആനപന്തിയില്‍ നിന്നും ഇറങ്ങി നടക്കുന്നത് കണ്ടു .കുഞ്ഞി തൂമായി അവന്റെ പിറകെ വെറും കാലോടെ തന്നെ  നിലാവില്‍ ആ റോഡില്‍ കൂടെ ഓടിഎത്തി, ശ്വാസം പിടിച്ചു , കാലാ നാഗേ!കാലാ നാഗേ! എന്നേം കൂടെ കൊണ്ട്പോ കാലാനാഗെ!"

ഒച്ചയുണ്ടാക്കാതെ തിരിഞ്ഞു ആന രണ്ടുമൂന്നടി പുറകോട്ടു വന്നു  കുട്ടിയെ എടുത്തു പുറത്ത് കയറ്റി ഇരുത്തി, അവന്‍ നേരാംവണ്ണം ഉറച്ചിരിക്കുന്നതിനു മുന്‍പുതന്നെ കാട്ടിലേക്ക്  ഊളയിട്ടു. 
ആനപന്തിയില്‍ നിന്ന് ഒരു രോഷത്തോടെയുള്ള ചിന്നം വിളികേട്ടു പിന്നെ എല്ലാം നിശ്ശബ്ദതയില്‍ മുഴുകി, കാലാ നാഗ് നടക്കാന്‍ തുടങ്ങി.

ആന കൂട്ടത്തില്‍ കുറെ ചിന്നം വിളികള്‍ ഉയര്‍ന്നു പിന്നെ എല്ലാം  നിശ്ശബ്ദമായി. കാലാ നാഗ് നടക്കാന്‍ തുടങ്ങി . ഇടക്ക് ഉയര്‍ന്നു നില്‍ക്കുന്ന പുല്ലിന്റെ കതിരുകള്‍ അവന്റെ മേല്‍ ഇഴഞ്ഞു . ചിലപ്പോള്‍ കാട്ടുകുരുമുളക് വള്ളികള്‍ അവന്റെ പുറത്ത് ഉരഞ്ഞു ,  മുളഅവന്റെ തോളില്‍ തൊട്ടു കിറുകിറു ശബ്ദം ഉണ്ടാക്കി .. ഇതൊക്കെ ഒഴിച്ചാല്‍ അവന്‍ യാതൊരു ശബ്ദവും ഉണ്ടാക്കാതെ നടന്നു ഇടതൂര്‍ന്ന ഗാരോ കാടുകളില്‍ കൂടി ഒരു മേഘത്തില്‍ കൂടെ എന്നപോലെ . അവന്‍ മലകയറുകയായിരുന്നു . മരങ്ങള്‍ക്കിടയിലൂടെ നക്ഷത്രങ്ങളെ ശ്രദ്ധിച്ചെങ്കിലും കുഞ്ഞി തൂമായിക്ക് ഏതു ദിശയില്‍ ആണ് അവര്‍ പോയിക്കൊണ്ടിരിക്കുന്നത് എന്ന് അറിയാന്‍  പറ്റിയില്ല .

കാലാ നാഗ് മലയുടെ മുകളിലെത്തി ഒരു മിനുട്ട് നിന്ന് . കുഞ്ഞി തൂമായിക്ക് മൈലുകളോളം പറന്നു കിടക്കുന്ന മരത്തലാപ്പുകള്‍  കാണാമായിരുന്നു , ദൂരെ നദിയുടെ മുകളില്‍ നീലിച്ചു  വെളുത്ത മഞ്ഞും . തൂമായി മുന്നോട്ടഞ്ഞു നോക്കി . അവനു താഴെ കാടിന് ജീവന്‍ വെച്ചപോലെ തോന്നി അവനു . ഉണര്‍ന്നു , ജീവന്‍വെച്ചു തിരക്കേറിയ പോലെ . ഒരു വലിയ തവിട്ടു  വവ്വാല്‍ അവന്റെ ചെവിയെ തൊട്ടു പറഞ്ഞു പോയി . ഒരു മുള്ളന്‍ പന്നിയുടെ മുള്ളിന്റെ കാലാകാല ശബ്ദം പൊന്തയില്‍ നിന്നും കേട്ടു. ഇരുട്ടത്ത് മരങ്ങളുടെ തളികല്‍ക്കിടയിലൂടെ ഒരു കാട്ടുപന്നി നനഞ്ഞ മണ്ണ് കുഴിക്കുന്നതും മണക്കുന്നതും അവനു കേള്‍ക്കാന്‍ കഴിഞ്ഞു .

മരച്ചില്ലകള്‍ വീണ്ടും അവന്റെ തലക്കുമുകളില്‍ മൂടി . കാലാ നാഗ് കുന്നിറങ്ങാന്‍ തുടങ്ങി . ഇപ്പോള്‍ സാവകാശം അല്ല .പിടിവിട്ട പീരങ്കി ഉരുണ്ടു വീഴുന്നതുപോലെ ഒരേ ആയത്തില്‍ . വലിയ കൈകാലുകള്‍ താളത്തില്‍ എട്ടടിവീതം അകലത്തിലേക്ക് വെച്ച് , ആഞ്ഞു ആഞ്ഞു .. അടിക്കാടുകള്‍ കീറിയ കാന്‍ വാസ് പോലെ ചതഞ്ഞു ഇരുവശങ്ങളിലും അവന്റെ തോളില്‍ തട്ടി ചാഞ്ഞ ചെടികള്‍ വീണ്ടും തിരികെ വളഞ്ഞു അവന്റെ പുറകില്‍ വന്നടിച്ചു ,  അവന്‍ ഇരു വശത്തേക്കും തല ആടി വഴി തെളിക്കുമ്പോള്‍  വലിയ വള്ളികള്‍ അവന്റെ കൊമ്പില്‍ കുടുങ്ങി വല കെട്ടി . അപ്പോള്‍ കുഞ്ഞി തൂമായി അവന്റെ കഴുത്തില്‍ ചേര്‍ന്ന് കിടന്നു ആടുന്ന വല്ല മരകൊമ്പും തട്ടി അവന്‍ നിലത്തു വീഴാതിരിക്കാന്‍ .. അവനു ക്യാമ്പില്‍ തന്നെ ഇരുന്നാല്‍ മതിയായിരുന്നു എന്ന് ആശിച്ചു അവനപ്പോള്‍ .

നടക്കുമ്പോള്‍ പുല്ലുകള്‍ ചതഞ്ഞു കാലാ നാഗിന്റെ കാലുകള്‍ മണ്ണില്‍ പുതയാന്‍ തുടങ്ങി . താഴ്വാരത്തിലെ  രാത്രിയിലെ മഞ്ഞു കൊണ്ട് കുഞ്ഞി തൂമായി തണുത്തു വിറച്ചു . വെള്ളം തെറിക്കുന്ന ഒച്ചയും ഒഴുകുന്ന വെള്ളത്തിന്റെ ഒച്ചയും കേട്ട് കാലാ നാഗ് ഓരോ അടിയുംശ്രദ്ധിച്ചു വെച്ച്  നദി മുറിച്ചു കടന്നു .  കുഞ്ഞി തൂമായിക്ക് വെള്ളത്തിന്റെ ശബ്ദത്തിനും മുകളില്‍  വേറെയും വെള്ളം തെറിപ്പിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു നദിക്കു മുകളിലും താഴെയും നിന്ന് ചിന്നം വിളികളും മുരളിച്ചകളും ചീറ്റലുകളും . അവനു ചുറ്റിലും ഉള്ള മഞ്ഞില്‍ മുഴുവന്‍ ഇളകുന്ന നിഴലുകള്‍ നിരഞ്ഞതായിതോന്നി.

" ഹായ് " അവന്‍ പല്ല് വിറച്ചു കൊണ്ട്  പകുതി ഉറക്കെ പറഞ്ഞു  " ആനകൂട്ടം ഇന്ന് പുറത്തിറങ്ങിയിരിക്കുന്നു അപ്പൊ ഇന്ന് നൃത്തം ഉണ്ടാവും ."

കാലാ നാഗ് വെള്ളം കുടഞ്ഞു പുഴയില്‍ നിന്ന് കയറി , തുമ്പിയില്‍ നിന്ന് വെള്ളം ചീറ്റി കളഞ്ഞു വീണ്ടും കയറാന്‍ ആരംഭിച്ചു.

.ആന കൂട്ടത്തില്‍ കുറെ ചിന്നം വിളികള്‍ ഉയര്‍ന്നു പിന്നെ എല്ലാം  നിശ്ശബ്ദമായി. കാലാ നാഗ് നടക്കാന്‍ തുടങ്ങി . ഇടക്ക് ഉയര്‍ന്നു നില്‍ക്കുന്ന പുല്ലിന്റെ കതിരുകള്‍ അവന്റെ മേല്‍ ഇഴഞ്ഞു . ചിലപ്പോള്‍ കാട്ടുകുരുമുളക് വള്ളികള്‍ അവന്റെ പുറത്ത് ഉരഞ്ഞു ,  മുളഅവന്റെ തോളില്‍ തൊട്ടു കിറുകിറു ശബ്ദം ഉണ്ടാക്കി .. ഇതൊക്കെ ഒഴിച്ചാല്‍ അവന്‍ യാതൊരു ശബ്ദവും ഉണ്ടാക്കാതെ നടന്നു ഇടതൂര്‍ന്ന ഗാരോ കാടുകളില്‍ കൂടി ഒരു മേഘത്തില്‍ കൂടെ എന്നപോലെ . അവന്‍ മലകയറുകയായിരുന്നു . മരങ്ങള്‍ക്കിടയിലൂടെ നക്ഷത്രങ്ങളെ ശ്രദ്ധിച്ചെങ്കിലും കുഞ്ഞി തൂമായിക്ക് ഏതു ദിശയില്‍ ആണ് അവര്‍ പോയിക്കൊണ്ടിരിക്കുന്നത് എന്ന് അറിയാന്‍  പറ്റിയില്ല .

കാലാ നാഗ് മലയുടെ മുകളിലെത്തി ഒരു മിനുട്ട് നിന്നു . കുഞ്ഞി തൂമായിക്ക് മൈലുകളോളം പരന്നു കിടക്കുന്ന മരത്തലപ്പുകള്‍  കാണാമായിരുന്നു , ദൂരെ നദിയുടെ മുകളില്‍ നീലിച്ചു  വെളുത്ത മഞ്ഞും . തൂമായി മുന്നോട്ടാഞ്ഞു നോക്കി . അവനു താഴെ,  കാടിന് ജീവന്‍ വെച്ചപോലെ തോന്നി  . ഉണര്‍ന്നു , ജീവന്‍വെച്ചു തിരക്കേറിയ പോലെ . ഒരു വലിയ തവിട്ടു  വവ്വാല്‍ അവന്റെ ചെവിയെ തൊട്ടു പറഞ്ഞു പോയി . ഒരു മുള്ളന്‍ പന്നിയുടെ മുള്ളിന്റെ കലകാലാശബ്ദം പൊന്തയില്‍ നിന്നും കേട്ടു. ഇരുട്ടത്ത് മരങ്ങളുടെ തടികല്‍ക്കിടയിലൂടെ ഒരു കാട്ടുപന്നി നനഞ്ഞ മണ്ണ് കുഴിക്കുന്നതും മണക്കുന്നതും അവനു കേള്‍ക്കാന്‍ കഴിഞ്ഞു .

മരച്ചില്ലകള്‍ വീണ്ടും അവന്റെ തലക്കുമുകളില്‍ മൂടി . കാലാ നാഗ് കുന്നിറങ്ങാന്‍ തുടങ്ങി . ഇപ്പോള്‍ സാവകാശം അല്ല .പിടിവിട്ട പീരങ്കി ഉരുണ്ടു വീഴുന്നതുപോലെ ഒരേ ആയത്തില്‍ . വലിയ കൈകാലുകള്‍ താളത്തില്‍ എട്ടടിവീതം അകലത്തിലേക്ക് വെച്ച് , ആഞ്ഞു ആഞ്ഞു .. അടിക്കാടുകള്‍ കീറിയ കാന്‍വാസ് പോലെ ചതഞ്ഞു ഇരുവശങ്ങളിലും അവന്റെ തോളില്‍ തട്ടി ചാഞ്ഞ ചെടികള്‍ വീണ്ടും തിരികെ വളഞ്ഞു അവന്റെ പുറകില്‍ വന്നടിച്ചു ,  അവന്‍ ഇരു വശത്തേക്കും തല ആടി വഴി തെളിക്കുമ്പോള്‍  വലിയ വള്ളികള്‍ അവന്റെ കൊമ്പില്‍ കുടുങ്ങി വല കെട്ടി . അപ്പോള്‍ കുഞ്ഞി തൂമായി അവന്റെ കഴുത്തില്‍ ചേര്‍ന്ന് കിടന്നു ആടുന്ന വല്ല മരകൊമ്പും തട്ടി അവന്‍ നിലത്തു വീഴാതിരിക്കാന്‍ .. ക്യാമ്പില്‍ തന്നെ ഇരുന്നാല്‍ മതിയായിരുന്നു എന്ന് ആശിച്ചു അവനപ്പോള്‍ .

നടക്കുമ്പോള്‍ പുല്ലുകള്‍ ചതഞ്ഞു കാലാ നാഗിന്റെ കാലുകള്‍ മണ്ണില്‍ പുതയാന്‍ തുടങ്ങി . താഴ്വാരത്തിലെ  രാത്രിയിലെ മഞ്ഞു കൊണ്ട് കുഞ്ഞി തൂമായി തണുത്തു വിറച്ചു . വെള്ളം തെറിക്കുന്ന ഒച്ചയും ഒഴുകുന്ന വെള്ളത്തിന്റെ ഒച്ചയും കേട്ട് കാലാ നാഗ് ഓരോ അടിയുംശ്രദ്ധിച്ചു വെച്ച്  നദി മുറിച്ചു കടന്നു .  കുഞ്ഞി തൂമായിക്ക് വെള്ളത്തിന്റെ ശബ്ദത്തിനും മുകളില്‍  വേറെയും വെള്ളം തെറിപ്പിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു നദിക്കു മുകളിലും താഴെയും നിന്ന് ചിന്നം വിളികളും മുരളിച്ചകളും ചീറ്റലുകളും . അവനു ചുറ്റിലും ഉള്ള മഞ്ഞില്‍ മുഴുവന്‍ ഇളകുന്ന നിഴലുകള്‍ നിരഞ്ഞതായിതോന്നി .
" ഹായ് " അവന്‍ പല്ല് വിറച്ചു കൊണ്ട്  പകുതി ഉറക്കെ പറഞ്ഞു  " ആനകൂട്ടം ഇന്ന് പുറത്തിറങ്ങിയിരിക്കുന്നു അപ്പൊ ഇന്ന് നൃത്തം ഉണ്ടാവും ."

കാലാ നാഗ് വെള്ളം കുടഞ്ഞു പുഴയില്‍ നിന്ന് കയറി , തുമ്പിയില്‍ നിന്ന് വെള്ളം ചീറ്റി കളഞ്ഞു വീണ്ടും കയറാന്‍ ആരംഭിച്ചു .പക്ഷെ ഇപ്പോള്‍ അവന്‍ തനിയെ ആയിരുന്നില്ല , അവനു വഴി പുതുതായി തെളിക്കേണ്ടി വന്നില്ല ,അവനന്റെ മുന്നില്‍ ആറടി വീതിയില്‍  പുല്ലുകള്‍ അമര്‍ന്നു വഴി തെളിഞ്ഞിരുന്നു . കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് പല ആനകളും ആ വഴി പോയത് പോലിരുന്നു . കുഞ്ഞി തൂമായി തിരിഞ്ഞു നോക്കി . അവന്റെ പുറകില്‍, കനലുപോലെ തിളങ്ങുന്ന കുഞ്ഞികണ്ണുകള്‍ ഉള്ള  ഒരു വലിയ കാട്ടുകൊമ്പന്‍ മഞ്ഞു മൂടിയ പുഴയില്‍ നിന്നും കയറുന്നത് കണ്ടു . വഴി വീണ്ടും മരങ്ങള്‍ നിറഞ്ഞതായി, അവര്‍ മുകളിലേക്ക് ഉള്ള കയറ്റം തുടര്‍ന്നു. ചിന്നം വിളിച്ചു , ചെടികള്‍ ചവിട്ടി മെതിച്ചു , എല്ലാ വശങ്ങളില്‍ നിന്നും മരക്കൊമ്പുകള്‍ ഒടിയുന്ന ഒച്ചകള്‍ കേട്ടുകൊണ്ടിരുന്നു .


From toomaayi of the Elephants - Kipling 



തൂമായി - ആനകളുടെ ചങ്ങാതി  I 



കൃഷ്ണ സർപ്പം എന്നര്‍ത്ഥംവരുന്ന കലാ നാഗ്  എന്നുപേരായ കൊമ്പനാന നാല്പത്തെഴു കൊല്ലത്തോളം ഇന്ത്യാ ഗവണ്മെന്റിനെ സേവിച്ചു . അവനെ കാട്ടില്‍ നിന്നും പിടിക്കുമ്പോള്‍ ഇരുപതു വയസ്സുകഴിഞ്ഞിരുന്നതിനാല്‍ ഇപ്പോള്‍ അവനു എഴുപതു വയസ്സോളമാകും -  പക്വതയില്‍ എത്തിയ ഒരാന.  മസ്തകത്തില്‍ ഒരു തുകല്‍ തെരിക (pad) കെട്ടി മണ്ണില്‍ ആണ്ടുപോയ ഒരു പീരങ്കി തള്ളി നീക്കിയത് അവന്‍ ഓര്‍ക്കുന്നു . അത് 1842 ലെ അഫ്ഗാന്‍ യുദ്ധത്തിനും മുമ്പാണ്, അവനു പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിനും മുന്‍പാണത്. കാലാ നാഗിന്‍റെ കൂടെത്തന്നെ ബന്ധനത്തിലായ  അവന്‍റെ അമ്മ, രാധാ പ്യാരി - പ്രിയ രാധ - അവന്‍റെ പാല്‍പല്ലുകള്‍ കൊഴിയുംമുന്‍പേ അവനു പറഞ്ഞുകൊടുത്തിരുന്നു, ഭീരുക്കളായ ആനകള്‍ക്കാണ് എപ്പോഴും പരിക്കേല്‍ക്കുന്നതെന്ന്.  ആദ്യമായി ഒരു വെടിയുണ്ട പൊട്ടുന്നത് കണ്ടു പേടിച്ചു ചീറി പിന്മാറിയ അവന്‍റെ ശരീരത്തിലെ മര്‍മ ഭാഗങ്ങളില്‍ മുഴുവന്‍ ബയണറ്റുകള്‍ കുത്തി മുറിവുകള്‍ ഏറ്റപ്പോള്‍  അവനു ആ ഉപദേശം ശരിയായിരുന്നു എന്ന് ബോദ്ധ്യപെട്ടു. അതുകൊണ്ട് ഇരുപത്തഞ്ച് വയസ്സാകുന്നതിനു മുന്‍പ് തന്നെ അവന്‍ ഭയം ഉപേക്ഷിച്ച്, ഇന്ത്യാ ഗവണ്മെന്റിന്‍റെ  ഉദ്യോഗത്തിലുള്ള ആനകളില്‍ ഏറ്റവും സ്നേഹിക്കപെടുന്നവനും ഏറ്റവും നന്നായി പരിപാലിക്കപെടുന്ന ആനയും ആയിത്തീര്‍ന്നു. അവന്‍ ടെന്റുകള്‍ ചുമന്നിട്ടുണ്ട്- വടക്കെ ഇന്ത്യയിലെ പടനീക്കത്തില്‍  ആയിരത്തി ഇരുനൂറു പൌണ്ട്  ഭാരമുള്ള ടെന്റുകള്‍ - അവനെ ഒരു ക്രൈനില്‍ പൊക്കി ഒരു കപ്പലില്‍ കയറ്റി  അവന്‍ ദിവസങ്ങളോളം കടലില്‍ യാത്ര ചെയ്തിട്ടുണ്ട് , അവന്‍ ഇന്ത്യയില്‍നിന്നും വളരെ അകലെ ഉള്ള ഒരു ദേശത്ത്  ചെങ്കുത്തായ മലനിരകളിലൂടെ ഒരു  പീരങ്കിയും ചുമന്നു നടന്നിട്ടുണ്ട് .അവന്‍ തിയോഡോര്‍ ചക്രവര്‍ത്തി മഗ്ദലയില്‍ മരിച്ചു കിടന്നത് കണ്ടു,  പട്ടാളക്കാര്‍ പറഞ്ഞതനുസരിച്ചു. അബിസീനിയന്‍ യുദ്ധത്തില്‍ പുരസ്കാരത്തിന് അര്‍ഹനായി.  വീണ്ടും കപ്പലില്‍ കയറി തിരിച്ചെത്തി .   പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ,അലി മസ്ജിദ്‌ എന്ന സ്ഥലത്ത് വെച്ച് അവന്‍  കൂടെയുള്ള ആനകള്‍ തണുപ്പുകൊണ്ടും , അപസ്മാരം കൊണ്ടും പട്ടിണികൊണ്ടും സൂര്യാഘാതം കൊണ്ടും മറ്റും മരിച്ചു വീഴുന്നതും കണ്ടു . പിന്നീട് ആയിരക്കണക്കിന് മൈല്‍ തെക്ക് മൌല്‍മീന്‍ എന്ന സ്ഥലത്ത് മരപ്പേട്ടകളില്‍ തടിപിടിച്ചു . അവിടെ വെച്ച് അവന്‍ ഒരിക്കല്‍  മടിയനായ, അനുസരണയില്ലാത്ത  ഒരു കുട്ടികൊമ്പനെ  കുത്തി  ചാകാറാക്കിയതാണ്.

അതിനു ശേഷം അവനെ തടിപിടിക്കുന്നതില്‍ നിന്നും ഒഴിവാക്കി  മറ്റു കുറച്ചാനകള്‍ക്കൊപ്പം കാട്ടാനകളെ പിടിക്കുന്നതിനു ഗാരോ മലകളിലേക്ക് കൊണ്ടുപോയി.  ഇന്ത്യന്‍ ഗവണ്മെന്റ് ആനകളെ വളരെ കൃത്യമായി പരിപാലിച്ചു വരുന്നുണ്ട്.  ആനകളെ  കുഴിയില്‍ വീഴ്ത്തി പിടിച്ചു അവയെ മെരുക്കി രാജ്യമെമ്പാടുമുള്ള  പണിസ്ഥലങ്ങളിലേക്ക് അയക്കുന്നതിനു ഗവണ്മെന്റിനു ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ട്.
കാലാ നാഗിന് പത്തടി ഉയരമുണ്ട് .അവനു അഞ്ചടിയോളം നീളത്തില്‍  മുറിച്ചു  മിനുസപെടുത്തി ചെമ്പ് കെട്ടിയ കൊമ്പുകളും ആയിരുന്നു.  എന്നാല്‍  ഒരു ശിക്ഷിതനല്ലാത്ത  കൂര്‍ത്ത കൊമ്പുള്ള ആനയേക്കാള്‍ കൂടുതല്‍ അത് മാരകമായിരുന്നു.

ആഴ്ചകളോളം  അവിടവിടെ ചിതറി കിടന്നിരുന്ന ആനകളെ മലനിരകളില്‍ കൂടി ശ്രദ്ധാപൂര്‍വ്വം നയിച്ച്‌ കൊണ്ടുവന്നു , ആ നാല്‍പതോ അമ്പതോ വന ഭീകരരെ അവസാനത്തെ മരകോട്ടയിലേക്ക് കയറ്റി , മരത്തടികള്‍ യോജിപ്പിച്ച് ഉണ്ടാക്കിയ ആ വലിയ ഗേറ്റ് അടച്ചുകഴിഞ്ഞാല്‍ , ആജ്ഞ കിട്ടിയാല്‍ , കാലാ നാഗ് ആ മുഴങ്ങുന്ന കൊലവിളി ഉയര്‍ത്തും       ( മിക്കപ്പോഴും രാത്രിയില്‍ , മിന്നുന്ന ചൂട്ടുകള്‍ കാരണം ദൂരം കണക്കാക്കുന്നത് കഷ്ടമായിരിക്കുമ്പോള്‍ ..)  എന്നിട്ട് കൂട്ടത്തിലെ  ഏറ്റവും വലിയവനും  കുറുമ്പനുമായ കൊമ്പനെ തിരഞ്ഞുപിടിച്ചു  അമര്‍ത്തി ഞെരുക്കി  മെരുക്കും , മറ്റു പാപ്പാന്മാര്‍ അവരുടെ ആനകളുടെ പുറത്തിരുന്നു ചെറിയ ആനകളെ കയറുകള്‍ കെട്ടിയിടുന്ന നേരം കൊണ്ട് .
യുദ്ധതന്ത്രങ്ങളിലെ ഒരടവും, കാലാ നാഗിന് , ആ വയോധികനും ജ്ഞാനിയുമായ കാലാ നാഗ് നു  അറിയാത്തതായി ഇല്ലായിരുന്നു . കാരണം അവന്‍ പലവട്ടം അവന്റെ ജീവിതത്തില്‍  തന്‍റെ നേര്‍ക്ക്‌ കുതിക്കുന്ന , മുറിവേറ്റ പുലികളെ ചെറുത്തു നിന്നിട്ടുണ്ട്,  തന്‍റെ മൃദുവായ തുമ്പിക്കൈ ചുരുട്ടി മാറ്റി സുരക്ഷിതമാക്കി , സ്വയം വശമാക്കിയ ഒരു വശത്തോട്ടുള്ള തലവീശലില്‍ ആ കുതിക്കുന്ന പുലിയെ ചാട്ടത്തിലെ തട്ടി തെറിപ്പിച്ചു അവന്റെ വലിയ കാല്‍ കൊണ്ട് , ഒരു ആര്‍ത്ത നാദത്തോടെ അതിന്‍റെ ജീവന്‍ പോകുന്നത് വരെ അമര്‍ത്തും .. എന്നിട്ട്  ജീവനറ്റ വരയന്‍ പഞ്ഞികെട്ടു പോലെ ആയ ആ പുലിയെ വാലില്‍ തൂക്കി വീശും 
.
"ശരിയാണ്"  വലിയ തൂമായി,  അവന്‍റെ പാപ്പാന്‍‌ , അവനെ അബിസീനിയയിലേക്ക് കൊണ്ടുപോയ കറുത്ത തൂമായിയുടെ മകന്‍, അവനെ കാട്ടില്‍നിന്ന് പിടിക്കുമ്പോള്‍ ഉണ്ടായിരുന്ന ആന തൂമായിയുടെ ചെറുമകന്‍ , പറഞ്ഞു, "  ഈ കാലാ നാഗ് നു  ഒന്നിനെയും പേടിയില്ല , എന്നെ ഒഴിച്ച്.  അവന്‍ ഞങ്ങളുടെ മൂന്നു തലമുറകളെ കണ്ടതാണ് അവനു തീറ്റ കൊടുത്തും പരിചരിച്ചും , നാലാമത്തെ തലമുറയെ കാണാനും  അവന്‍  ഉണ്ടാവും ."
" അവനു എന്നെയും പേടിയുണ്ട്,"  , ഒരു ചെറിയ തുണി മാത്രം ചുറ്റിയ  കുഞ്ഞി തൂമായി, അവന്‍റെ നാലടി  ഉയരത്തില്‍ ഞെളിഞ്ഞു നിന്ന്  പറഞ്ഞു.  അവനു പത്ത് വയസ്സായി , വലിയ തൂമായിയുടെ മൂത്ത മകന്‍ , ആചാരപ്രകാരം അവന്‍ വലുതാകുമ്പോള്‍ , അച്ഛന്റെ സ്ഥാനത്ത് , അവന്‍റെ അച്ഛനും, മുത്തച്ഛനും , മുതു മുത്തച്ഛനും പിടിച്ചു മിനുസമായ  ആ ആനത്തോട്ടി പിടിച്ചു കലാ നാഗിന്‍റെ പുറത്തിരിക്കും .  അവന്‌ ഉറപ്പാണ്  അവന്‍റെ അവകാശവാദത്തെ കുറിച്ച് ;  അവന്‍ ജനിച്ചത്‌ കാലാ നാഗിന്‍റെ നിഴലിലാണ്. നടക്കാറാവുന്നതിനു മുന്‍പുതന്നെ അവന്‍റെ തുമ്പിയുടെ അറ്റം പിടിച്ചു കളിച്ചിരുന്നു , നടക്കാറായപ്പോഴേ  അവനെ വെള്ളം കാട്ടാന്‍ കൊണ്ടുപോകാന്‍ തുടങ്ങി .. കാലാ നാഗ്, വലിയ തൂമായി കുഞ്ഞു ജനിച്ച ദിവസം കുഞ്ഞിനെ   അവന്‍റെ കൊമ്പുകള്‍ക്ക് അടുത്ത്  കൊണ്ടുവന്നു കാണിച്ചു  അടുത്ത പാപ്പാനെ കാണ് എന്ന് പറഞ്ഞപ്പോള്‍  അവനെ കൊല്ലുക എന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്തതുപോലെ തന്നെ   അവന്‍റെ പീച്ചാങ്കുഴല്‍ ഒച്ചയിലുള്ള കല്പനകളെയും   ധിക്കരിക്കുന്നതിനെ പറ്റി ചിന്തിക്കുകയേ ഇല്ല .
""ശരിക്കും"  കുഞ്ഞി തൂമായി പറഞ്ഞു " അവന്‌ എന്നെ പേടിയുണ്ട്" എന്നിട്ട് അവന്‍ കാലാ നാഗിന്‍റെ അടുത്തേക്ക് കാലുവലിച്ചു വെച്ച് നടന്നു , വയസ്സന്‍ - തടിയന്‍ പന്നി എന്ന് വിളിച്ചു അവനെ ആ കാല് പൊക്ക് ഈ കാലു പൊക്ക് എന്ന് അനുസരിപ്പിച്ചു .

" വാഹ്" കുഞ്ഞി തൂമായി പറഞ്ഞു , " നീ ഒരു കേമന്‍ ആന തന്നെ ," അവന്‍റെ തുറുമ്പന്‍  തലകുലുക്കി  അവന്‍ അച്ഛന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു . " ആനകളുടെ ചെലവ് നടത്തുന്നത് സര്‍ക്കാരായിരിക്കും , എന്നാലും അവര്‍ ഞങ്ങള്‍ പപ്പന്മാരുടെതാണ് . കാലാ നാഗേ, നീ വയസ്സനാകുമ്പോള്‍ ഒരു വലിയ പണക്കാരന്‍ രാജാവ് നിന്നെ സര്‍ക്കാരില്‍ നിന്നും വാങ്ങും  നിന്‍റെ വലുപ്പവും സ്വഭാവഗുണങ്ങളും കണ്ടിട്ട് ,  അപ്പൊ നിനക്ക് ഒരു പണിയും ചെയ്യേണ്ടി വരില്ല .. കാതില്‍ സ്വര്‍ണ്ണ കമ്മലിട്ടു , കിന്നരി വെച്ച ചുവന്ന പട്ടു കൊണ്ടുപുതച്ചു ഒരു സ്വര്‍ണ്ണ മഞ്ചലും പുറത്ത് വെച്ച് രാജാവിന്‍റെ ഘോഷയാത്രയുടെ മുന്നില്‍ നടന്നാല്‍  മാത്രം മതി.. ഞാനും നിന്‍റെ പുറത്തിരിക്കും, ഒരു വെള്ളി ആന തോട്ടിയും പിടിച്ചു . പരിചാരകര്‍  നമുക്കുമുന്നില്‍  വടികള്‍ ചുഴറ്റി ഓടിനടക്കും " വഴി! രാജഗജത്തിനു വഴി !! എന്ന് ആര്‍ത്തു കൊണ്ടു ..അത് വളരെ ഭാഗ്യം തന്നെ ആണ്  കാലാ നാഗ് .. എന്നാല്‍... ഈ കാട്ടില്‍  വേട്ടയാടുന്നത്ര  ഭാഗ്യമല്ല ."
ഹും!! വലിയ  തൂമായി  പറഞ്ഞു ." നീ ഇത്തിരി പോന്ന ഒരു ചെക്കനാണ് , ഒരു കാളകുട്ടനെ പോലെ പോക്കിരി .  ഈ മലയുടെ മുകളിലേക്കും താഴേക്കും ഒടി  നടക്കുന്നതല്ല സുഖകരമായ സര്‍ക്കാര്‍ സേവനം , എനിക്ക് വയസ്സായി വരുന്നു .  എനിക്ക് കാട്ടാനകളെ വലിയ ഇഷ്ടമൊന്നുമല്ല .  എനിക്ക് നാട്ടാനകളുടെ ആനകോട്ട തന്നെ.. ഓരോ ആനക്കും ഓരോ പന്തി, അവരെ കെട്ടി ഇടാന്‍ ഉറപ്പുള്ള കുറ്റികളും നടത്താന്‍ വീതിയുള്ള നിരപ്പായ വഴികളും . ഈ അവിടെയും ഇവിടെയും തമ്പടിച്ചു കിടക്കുമ്പോലെ അല്ല .. ആഹാ . കാന്‍പൂര്‍ ബാരക്ക് എത്ര നല്ലതായിരുന്നു .അടുത്ത് തന്നെ ബാസ്സാറുണ്ടായിരുന്നു  ഒരു ദിവസം മൂന്നു മണിക്കൂര്‍ മാത്രം പണിയും ."

കുഞ്ഞി തൂമായിക്ക് കാന്‍പൂര്‍ ആനകോട്ട ഓര്‍മ്മയുണ്ടായിരുന്നു . അവന്‍ ഒന്നും പറഞ്ഞില്ല .അവനു ക്യാംപ് ജീവിതം തന്നെ ആയിരുന്നു അധികം ഇഷ്ടം . ആ വീതിയുള്ള പരന്ന വഴികളും പുല്ലും പട്ടയും വാങ്ങികൊണ്ടുവരുന്നതും പിന്നെ നീണ്ട മണിക്കൂറുകള്‍ ഒന്നും ചെയ്യാനില്ലാതെ ,കാലാ നാഗ് അവന്റെ പന്തിയില്‍ വെറുതെ തലയാട്ടി, കാലിളക്കി അസ്വസ്ഥനായി നില്‍ക്കുന്നത് നോക്കിയിരിക്കലും.

കുഞ്ഞു തൂമായിക്ക് ഇഷ്ടം ഒരാനക്ക്  മാത്രം കയറാന്‍ പറ്റുന്ന ഇടുങ്ങിയ വഴികളില്‍ കൂടി കയറി താഴ്വാരത്തിലേക്ക് ഇറങ്ങുന്നത്, കാട്ടാനകള്‍ ദൂരെ ദൂരെ മേയുന്നത് കാണുന്നത് ;  കാട്ടുപന്നികളും മയിലുകളും കാലാനാഗിന്റെ മുന്നില്‍ പേടിച്ചോടുന്നത്‌'; ഒന്നും കാണാന്‍ കൂടി പറ്റാത്ത കനത്ത മഴ,  കുന്നുകളെയും താഴവാരത്തെയും മൂടുന്നത് ; അന്ന് രാതി എവിടെ എത്തും എന്നറിയാതെ നടക്കാന്‍ തുടങ്ങുന്ന  മഞ്ഞു മൂടിയ  സുന്ദരമായ പ്രഭാതങ്ങള്‍ ; സാവകാശം ശ്രദ്ധയോടെ ഉള്ള കാട്ടാനകളുടെ യാത്ര , പിന്നെ അവസാനത്തെ ദിവസം കാട്ടാനകളെ ഒന്നിച്ചു പന്തിയിലേക്ക് തെളിക്കുമ്പോള്‍ , അതില്‍ നിന്നും പുറത്തേക്ക് വഴിയില്ലെന്ന് കണ്ടു അങ്ങുമിങ്ങും ഓടി മരവേലികളില്‍ ഇടിക്കുകന്ന ആനകളെ ചൂട്ടുവീശിയും പടക്കം പൊട്ടിച്ചും തിരിചോടിക്കുമ്പോള്‍  ഉരുള് പൊട്ടി ഭീമന്‍ കല്ലുകള്‍ ഉരുണ്ടുവരുന്നത്‌ പോലെ ഉള്ള ആനകളുടെ  തിക്കും തിരക്കും ആര്‍പ്പുവിളിയും എല്ലാം ചേര്‍ന്നആ  ബഹളം .
ഒരു ചെറിയകുട്ടിക്കും  അവിടെ പണിയുണ്ട് .. കുഞ്ഞി തൂമായിആണെങ്കില്‍ ഒരു മൂന്നു പിള്ളേരുടെ ഫലം ചെയ്യും . അവന്‍ ചൂട്ടെടുത്ത് വീശി ഏറ്റവും ശബ്ദത്തില്‍ കൂക്കിവിളിക്കും .  ഏറ്റവും രസം ആനകളെ പുറത്തിറക്കുംമ്പോഴാണ്. അപ്പൊ ആനകോട്ടയില്‍  ലോകാവസാനം പോലെ ആവും .പരസ്പരം കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട് ആളുകള്‍ക്ക് ആംഗ്യംകൊണ്ട് സംസാരിക്കേണ്ടി വരും . അപ്പൊ കുഞ്ഞു തൂമായി    ആ മരക്കോട്ടയുടെ ഒരു ഇളകുന്ന  തൂണിന്റെ മുകളില്‍ കയറും . വെയിലുകൊണ്ട് ചെമ്പിച്ച മുടി പറന്നു ചൂട്ടു വെളിച്ചത്തില്‍ ഒരു കുട്ടിച്ചാത്തനെ പോലെ തോന്നും അവനെ  . ബഹളം ഒന്നടങ്ങിയാല്‍ അവന്‍ കലാ നാഗിനെ ഉത്സാഹിപ്പിക്കുന്ന ആ ചീവീടൊച്ച, ചിന്നം വിളികള്‍ക്കും , കയറുകള്‍ പൊട്ടുന്നതിiന്റെയും തട്ടുമുട്ടുകളുടെയും ഒച്ചകള്‍ക്കും , കെട്ടില്‍ കിടന്നു മുരളുന്ന ആനകളുടെ ഒച്ചകള്‍ക്കും ഒക്കെ മുകളില്‍ മുഴങ്ങി കേള്‍ക്കും .." മുമ്പോട്ട്‌  മുമ്പോട്ട്‌ , കാല നാഗേ .. കൊമ്പോണ്ട് തളള്, .സൂക്ഷിച്ച്, സൂക്ഷിച്ച്.. അടിക്ക് , അടിക്ക് . തൂണ് ശ്രദ്ധിക്ക് .. ഡാ ഡാ ഹായ്  യേ  എന്താ ദ് "

 ഇങ്ങനെ അവന്‍ ഒച്ചവെക്കും .. കാലാ നാഗും വലിയ കാട്ടുകൊമ്പനും തമ്മിലുള്ള മത്സരം  ഖെദ്ദയെ കുലുക്കി മറിക്കും . താപ്പാനകളുടെ പാപ്പാന്മാര്‍ കണ്ണില്‍ കൂടെ ഒഴുകുന്ന വിയര്‍പ്പുതുടച്ചു  ഒരു മിനിട്ട്  തൂണിന്റെ മുകളില്‍ കയറിനിന്നു  സന്തോഷം കൊണ്ട് പുളക്കുന്ന കുഞ്ഞി തൂമായിയുടെ നേരെ ഇടക്ക് തലകുലുക്കും 
ചിലപ്പോള്‍ അവന്‍ തുള്ളികളിക്കലില്‍ നിര്‍ത്തില്ല . ഒരു രാത്രി അവന്‍ തൂണില്‍ നിന്ന് ഇറങ്ങി രണ്ടാനകളുടെ ഇടയിലൂടെ നുഴഞ്ഞു , അഴിഞ്ഞുപോയ ഒരു കയറിന്റെ തല, കാലു വീശി തട്ടുന്ന ഒരു  ആനകുട്ടിയെ തളക്കാന്‍ ശ്രമിക്കുന്ന  പപ്പാന് എറിഞ്ഞു കൊടുത്തു . കാലാ നാഗ് അവനെ കണ്ടു , തുമ്പിക്കൈ കൊണ്ട് വട്ടം പിടിച്ചു വലിയ തൂമയിയുടെ കയ്യില്‍ കൊടുത്തു .വലിയ തൂമായി അപ്പത്തന്നെ രണ്ടു പെട കൊടുത്തു അവനു തൂണിന്റെ മുകളില്‍ തന്നെ  കയറ്റി വെച്ചു
പിറ്റേ ദിവസം അച്ഛന്‍ അവനെ ശാസിച്ചു പറഞ്ഞു .."നല്ല ആന പന്തികളും ഇടയ്ക്കു വല്ലപ്പോഴും ഉള്ള ഈ ടെന്റ അടിക്കലും പോരാണ്ട് നിനക്ക് തന്നത്താന്‍ ആനെ പിടിക്കാന്‍ പോണം അല്ലേഡാ  കൊള്ളരുതാത്തവനെ ? എന്നിട്ട്  എന്നെക്കാള്‍ ശമ്പളം എത്രയോ കുറവുള്ള  ആ കാട്ടാന മെരുക്കുന്ന പൊട്ടന്മാര് , അതൊക്കെ പോയി പീറ്റ്ര്‍സണ്‍ സായിപ്പിന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു ." കുഞ്ഞി തൂമായിക്ക് പേടി തോന്നി . വെള്ളക്കാരെ  കുറിച്ച് അവനു കാര്യമായി ഒന്നും അറിയില്ല , എന്നാലും പീറ്റ്ര്‍സണ്‍ സായിപ്പാണ് ലോകത്തിലെ ഏറ്റവും കേമനായ വെള്ളക്കാരന്‍ അവനെ സംബന്ധിച്ച് . എല്ലാ ഖെദ്ദകളും  അദ്ദേഹത്തിന്റെ കീഴിലാണ് . ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ട എല്ലാ ആനകളെയും പിടിക്കുന്നത് അദ്ദേഹമാണ് . ജീവിച്ചിരിക്കുന്ന ഏതു മനുഷ്യനേക്കാളും ആനകളെ കുറിച്ച് അധികം അറിവുള്ള ആളും അദ്ദേഹം തന്നെ .

" എന്താ-- എന്താ ണ്ടാവ്വ്വാ?" കുഞ്ഞി തൂമായി ചോദിച്ചു 
"ണ്ടാവ്വ്വാ.. ഏറ്റവും വലിയ കുഴപ്പം തന്നെ . പീറ്റ്ര്‍സണ്‍ സായിപ്പ് ഒരു വട്ടനാണ് അല്ലെങ്കില്‍ ഈ കാട്ടുജന്തുക്കളേയും മെരുക്കി നടക്കുമോ ? ഇങ്ങനെ കാട്ടില്‍ എവിടെയെങ്കിലും ഒക്കെ കിടന്നുറങ്ങി , പനിയും പിടിച്ചു , അവസാനം ഏതെങ്കിലും ഒരു ഖെദ്ദക്ക് വല്ല ആനയുടെയും കാലിന്റെ അടിയില്‍ പെട്ട് ചാവാന്‍ . ഇപ്രാവശ്യം കുഴപ്പമുണ്ടാവാത്തതു ഭാഗ്യം .അടുത്താഴ്ച പണി തീര്‍ന്നു നമ്മള്‍ നാട്ടിലേക്ക് നമ്മടെ സ്ഥലത്തേക്ക് പോവ്വാണ്. പിന്നെ നമ്മക്ക് ഈ വേട്ടക്കാര്യം മറന്നിട്ടു  നിരപ്പുള്ള  റോഡില്‍ കൂടെ നടന്നാല്‍ മതി . നോക്ക് മോനെ, നീ ഈ തല്ലിപൊളി അസം കാട്ടുജാതികളുടെ പണിയില്‍ കിടന്നു കളിച്ചത് എന്നെ കലിപിടിപ്പിക്കുന്നുണ്ട് . കാലാ നാഗ് എന്നെ മാത്രേ അനുസരിക്കുള്ളൂ  അതുകൊണ്ട് എനിക്ക് അവന്റെ കൂടെ ഖെദ്ദക്ക് പോകേണ്ടി വരുന്നു . എന്നാലും അവന്‍ മല്‍പിടുത്തത്തിനു മാത്രം ഉള്ള ആനയാണ് ആനകളെ തളക്കാന്‍ സഹായിക്കേണ്ട ആവശ്യം ഇല്ല അതോണ്ട് എനിക്ക് സൌകര്യമായി അവന്റെ പുറത്ത് ഇരിക്കാം . ഞാന്‍ ഒരു പപ്പാന്‍ ആണ് ഈ വേട്ടക്കാരെ പോലെ അല്ല . സേവനകാലം കഴിഞ്ഞാല്‍ പെന്‍ഷനും ഒക്കെ കിട്ടുന്ന പപ്പാന്‍ .. ആനതൂമായി കുടുംബത്തിലെ ഒരാള്‍ ഖെദ്ദയിലെ ചളിയില്‍ ചവിട്ടി അരക്കപെടാന്‍ ഉള്ളതാണോ? ചീത്ത കുട്ടി , കുറുമ്പന്‍,കൊള്ളരുതാത്ത ചെക്കന്‍ ..പോയി കാലാ നാഗിനെ കുളിപ്പിക്ക് . ചെവി ഒക്കെ നല്ലോണം കഴുകണം , കാലില്‍ മുള്ള് കുത്തീട്ടുണ്ടെങ്കില്‍ പറിച്ചു കളയണം .. അല്ലെങ്കില്‍ പീറ്റര്‍സണ്‍ സായ്‌വ് നിന്നെ പിടിച്ചു ഒരു വേട്ടക്കാരനാക്കും . ആനത്താര നോക്കി നടക്കുന്ന ഒരു കാട്ടുകരടി .ഫ്.. നാണക്കേട്‌ ..പോ "
കുഞ്ഞി തൂമായി ഒന്നും മിണ്ടാതെ പോയി , കാലാ നാഗിന്റെകാലു പരിശോധിക്കുമ്പോള്‍ അവനോടു സങ്കടങ്ങള്‍ പറയാന്‍ തുടങ്ങി .."കുഴപ്പമൊന്നുമില്ല" കാലാ നാഗിന്റെ ആ വലിയ വലത്ത്ചെവിയുടെ  തലപ്പ്‌ മറിച്ചു നോക്കി കുഞ്ഞി തൂമായി പറഞ്ഞു ." അവര്‍ എന്റെ പേര് പീറ്റെര്സന്‍ സായിപ്പിനോട് പറഞ്ഞല്ലോ .. ചിലപ്പോള്‍ ..ചിലപ്പോള്‍ ആര്‍ക്കറിയാം .. ഹായ് എത്ര വലിയ മുള്ളാണ് ഇപ്പൊ പറിച്ചെടുത്തത്"

അടുത്ത കുറച്ചു ദിവസം ആനകളെ ഒന്നിച്ചു കൂട്ടി , ഓരോ കാട്ടാനയെയും രണ്ടു നാട്ടാനകളുടെ ഇടയില്‍ നടത്തി , മലയിറങ്ങുമ്പോള്‍ അവര്‍ വലിയ കുഴപ്പം കാട്ടാതിരിക്കാന്‍ ശ്രദ്ധിച്ചു അവരെ നിരപ്പിലേക്ക്‌  തെളിക്കലും , കീറിപോയതും, കാറ്റില്‍ കളഞ്ഞുപോയതും ആയ  പുതപ്പുകളുടെയും കയറുകളുടെയും കണക്കെടുപ്പും ആയി കഴിഞ്ഞു .
പീറ്റര്‍സണ്‍ സായിപ്പ് അദ്ദേഹത്തിന്റെ മിടുക്കി പിടിയാന  പദ്മിനിയുടെ  പുറത്ത് കയറി വന്നു . അദ്ദേഹം മലകളില്‍ അവിടവിടെ ഉള്ള  ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് ശമ്പളം വിതരണം ചെയ്തു  വരികയായിരുന്നു .മരത്തണലില്‍ ഒരു മേശക്കുമുന്നില്‍ ഒരു നാട്ടുകാരന്‍ ക്ലാര്‍ക്ക് പാപ്പന്മാര്‍ക്ക് വേതനം കൊടുക്കുവാന്‍ ഇരിക്കുന്നുണ്ടായിരുന്നു . ഓരോ പാപ്പാന്മാരും  ശമ്പളം വാങ്ങി അവരവരുടെ ആനകളുടെ അടുത്തേക്ക് തിരിച്ചു പോയി മടക്കയാത്രക്ക് തയ്യാറായി നില്‍ക്കുന്ന നിരകളില്‍ ചേര്‍ന്നു. 

ആനകളെ മെരുക്കുന്നവരും  , വേട്ടക്കാരും , കാടു വളയുന്നവരും, അങ്ങിനെ എല്ലാ  ഖെദ്ദ പണിക്കാരും കൊല്ലം മുഴുവന്‍ കാട്ടില്‍  തന്നെ കഴിയുന്ന അവര്‍  പീറ്റര്‍സണ്‍ സായിപ്പിന്റെ സ്ഥിരം സേനയിലെ ആനകളുടെ പുറത്തിരുന്നും , ചിലര്‍ തോക്കുപിടിച്ചു മരങ്ങളില്‍ ചാരി നിന്നും നാടന്‍ ആനകളുടെ പാപ്പാന്‍‌ മാരെ കളിയാക്കി കൊണ്ട് നിന്നു, പുതിയതായി പിടിച്ച ആനകള്‍ വരികളില്‍ നിന്ന് കുതറി പോകുമ്പോള്‍ അത് കണ്ടു ആര്‍ത്തു ചിരിച്ചു .
വലിയ തൂമായി കുഞ്ഞി തൂമായിയെയും കൊണ്ട് ക്ലാര്‍ക്കിന്റെ അടുത്തേക്ക് ചെന്നു.  ഹെഡ് ട്രാക്കെര്‍   മാച്ചു അപ്പ കൂട്ടുകാരനോട്  താഴ്ന ശബ്ദത്തില്‍ പറഞ്ഞു .." അതെങ്കിലും ഒരു നല്ല ആനപിടുത്തക്കാരന്‍ ആണ് .. ആ കാട്ടുപൂവനെ നാട്ടില്‍ തുരുംമ്പിക്കാന്‍ വിടണത്  കഷ്ടം തന്നെ ."

എല്ലാ ജീവികളിലും വെച്ചു ഏറ്റവും നിശ്ശബ്ദരായിരിക്കാന്‍ അറിയുന്ന കാട്ടാനകളെ  ശ്രദ്ധിക്കുന്ന പീറ്റര്‍സണ്‍ സായിപ്പ്നു ശരീരം മുഴുവന്‍ ചെവിയാണ് . പദ്മിനിയുടെ മുകളില്‍ നീണ്ടു നിവര്‍ന്നു കിടക്കുകയായിരുന്ന അദ്ദേഹം തിരിഞ്ഞുനോക്കി ചോദിച്ചു .. "  അതേതു കഥ? നാട്ടാന പാപ്പാന്മാരുടെ കൂട്ടത്തില്‍  ഒരു ചത്ത ആനയെ വടം കെട്ടാന്‍  സാമര്‍ത്ഥ്യം ഉള്ള ഒരാളെപോലും എനിക്കറിയില്ലല്ലോ ?"

" ഇത് ഒരു ആളല്ല , ഒരു കുട്ടി . അവസാനത്തെ ഖെദ്ദ ദിവസം ആനകളെ തെളിക്കുമ്പോള്‍ അവന്‍ , ആ  തോളില് പാടുള്ള കുഞ്ഞി കൊമ്പനെ അതിന്റെ  അമ്മടെ അടുത്തുന്നു മാറ്റാന്‍ ബര്മാവോ ശ്രമിച്ചോണ്ടിരിക്കുമ്പോ  ഒരു കയറു എറിഞ്ഞു കൊടുത്തു ."
മാച്വ അപ്പ  കുഞ്ഞി തൂമായിയെ ചൂണ്ടി കാണിച്ചു . പീറ്റര്‍സന്‍ സായിപ്പ് നോക്കിയപ്പോള്‍ കുഞ്ഞിതൂമായി താണുതൊഴുതു .
" അവന്‍ കയറു എറിഞ്ഞു കൊടുത്തോ ? അവന്‍  ഒരു മരയാണിയുടെ  അത്രേം കൂടി  ഇല്ലല്ലോ .
കുട്ടീ, എന്താ നിന്റെ പേര് ?" പീറ്റര്‍സണ്‍സായിപ്പ്  ചോദിച്ചു 

കുഞ്ഞി തൂമായിക്ക് സംസാരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു . എന്നാല്‍ കാലാ നാഗ് അവന്റെ പുറകില്‍ ഉണ്ടായിരുന്നു .  തൂമായി കൈകൊണ്ടു ആംഗ്യം കാട്ടിയപ്പോള്‍ ആന അവനെ തുമ്പിക്കൈയ്യില്‍ എടുത്തു പൊക്കി പദ്മിനിയുടെ മസ്തകത്തിനൊപ്പം ഉയര്‍ത്തി പീറ്റര്‍സണ്‍സായിപ്പിന്റെ നേരെ  പിടിച്ചു .അപ്പൊ കുഞ്ഞി തൂമായി  കൈകൊണ്ടു മുഖം പൊത്തി . ആനകളുടെ കാര്യത്തില്‍അല്ലാതെ മറ്റെല്ലാ കാര്യത്തിലും അവന്‍ ചെറിയ കുട്ടികളുടെ പോലെ ലജ്ജാശീലന്‍  തന്നെ ആയിരുന്നു .

"ഓഹോ ! വലിയ മീശക്കടിയില്‍ തിളങ്ങുന്ന ചിരിയോടെ പീറ്റര്‍സണ്‍സായിപ്പ്  പറഞ്ഞു  " നിന്റെ ആനക്ക് നീ എന്തിനാ ഈ വിദ്യ പഠിപ്പിച്ചത് ?  വീടുകളുടെ അട്ടത്തു ഉണക്കാന്‍ ഇട്ട ചോളം മോഷ്ടിക്കാനോ ? 
"ചോളമല്ല , ഉടയോനെ , വത്തക്ക,"  കുഞ്ഞി തൂമായി പറഞ്ഞു . 

അവിടെ ഇരുന്നവരെല്ലാം കൂടി ആര്‍ത്തു ചിരിച്ചു . അവര്‍ മിക്കവരും ചെറുതായിരുന്നപ്പോള്‍ അവരവരുടെ ആനകളെ ആ വിദ്യ പഠിപ്പിച്ചിരുന്നു . കുഞ്ഞി തൂമായി വായുവില്‍ എട്ടടി ഉയരത്തില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു . അവനാണെങ്കില്‍ എട്ടടി ഭൂമിക്കടിയില്‍ പോയാല്‍ മതിയായിരുന്നു എന്ന് തോന്നി അപ്പോള്‍. 

" ഇത് എന്റെ  മകന്‍ തൂമായി ആണ് സാഹിബ് . വലിയ തൂമായി മുഖം ചുളിച്ചു കൊണ്ട്  പറഞ്ഞു . " ഇവന്‍ ഒരു വികൃതി ചെക്കന്‍ ആണ് , അവസാനം ജയിലില്‍ പോകേണ്ടി വരും  സാഹിബ് ."

" അത് എനിക്ക് സംശയമാണ് , പീറ്റര്‍സണ്‍സായിപ്പ്  പറഞ്ഞു ." ഈ പ്രായത്തില്‍ ഒരു വലിയ  ഖെദ്ദക്ക് കൂടിയ ആള്‍  ജയിലില്‍ ഒന്നും എത്തില്ല . നോക്ക് കുട്ടീ ഇതാ നാലണ മിട്ടായി വാങ്ങിക്കാന്‍ .. ആ തുറുമ്പന്‍ മുടിയുടെ താഴെ  ഒരു നല്ല തല ഉണ്ടല്ലോ അതിനു . സമയം ആവുമ്പോള്‍ നീയും ഒരു വേട്ടക്കാരന്‍ ആയേക്കും . " 
വലിയ തൂമായിരുടെ മുഖം കൂടുതല്‍ കറുത്തു .

"എന്നാലും ഓര്‍മ്മിക്കു  ഖെദ്ദ കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റിയ സ്ഥലമല്ല "  പീറ്റര്‍സണ്‍സായിപ്പ്  തുടര്‍ന്നു .
"എനിക്ക് അവടെ പോകാനേ പാടില്ലേ സാഹിബ്‌ ?" കുഞ്ഞി തൂമായി കിതപ്പോടെ ചോദിച്ചു .
" പോവാം " പീറ്റര്‍സണ്‍സായിപ്പ് പുഞ്ചിരിച്ചു . " നീ ആനകളുടെ നൃത്തം കണ്ടതിനു ശേഷം . അതാണ്‌ ശരിയായ സമയം . നീ ആനകളുടെ നൃത്തം കണ്ടതിനു ശേഷം എന്റെ അടുത്ത് വരൂ , ഞാന്‍ നിന്നെ എല്ലാ  ഖെദ്ദ കളിലും പങ്കെടുക്കാന്‍ അനുവദിക്കാം ".

വീണ്ടും ചിരി മുഴങ്ങി , കാരണം അത് ആന പിടുത്തക്കാരുടെ ഇടയിലെ ഒരു പഴയ തമാശയായിരുന്നു .. അതിന്റെ അര്‍ഥം ഒരിക്കലും ഇല്ല എന്നും .  കാടുകളുടെ ഉള്ളില്‍ പരന്നു തെളിഞ്ഞ ചില സ്ഥലങ്ങള്‍ ഉണ്ട് ആനകളുടെ നൃത്തമണ്ഡപം എന്ന് വിളിക്കപെടുന്ന സ്ഥലങ്ങള്‍ . ഇവ കൂടി വല്ലപ്പോഴും ആരെങ്കിലും കണ്ടാലായി . പക്ഷെ ഒരു മനുഷ്യരും ഒരിക്കലും ആനകളുടെ നൃത്തം കണ്ടിട്ടില്ല . ഒരു ആനക്കാരന്‍ അവന്റെ കഴിവും ധൈര്യവും വര്‍ണ്ണിച്ചു ഞെളിയുമ്പോള്‍ മറ്റുള്ള ആനക്കാര്‍ പറയും  , " എപ്പളേ നീ ആനകളുടെ നൃത്തം കണ്ടത് ?"


 From Toomaayi of the Elephants - Kippling